This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Tuesday, September 28, 2010

പേനയും പെന്‍സിലും(കൊച്ചുകഥ)

പേനയും പെന്‍സിലും(കൊച്ചുകഥ)

ഒരിക്കല്‍ ഒരു പേന പെന്‍സിലിനെ കളിയാക്കി

" എണ്റ്റെ കഴിവിണ്റ്റെ പകുതിപോലും നിനക്കില്ല. നിണ്റ്റെ അഗ്രഭാഗം വളരെ ദുര്‍ബലവും ഒന്നു താഴെ വീഴുമ്പോള്‍ തന്നെ ആയുസ്സറ്റ്‌ പോകുന്നവനുമാണ്‌ നീ. നിണ്റ്റെ എഴുത്തിനോ ഒരു ഭംഗിയുമില്ല, എണ്റ്റത്ര തെളിച്ചവുമില്ല. നിന്നേക്കാള്‍ വിലകൂടിയവനുമായ എനിക്ക്‌ നിന്നോട്‌ സഹതാപം തോന്നുന്നു, ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണ്‌" 
ഇതെല്ലാം കേട്ടുകൊണ്ട്‌ നമ്മുടെ പെന്‍സില്‍ മിണ്ടാതെ , തണ്റ്റെ ദൌര്‍ബല്യങ്ങളെ പറ്റി ഓര്‍ത്ത്‌ വിഷമിച്ചിരുന്നു

അപ്പോഴാണ്‌ കൂട്ടുകാരനുമൊത്ത്‌ പേനയുടെ ഉടമസ്ഥനായ പയ്യന്‍ മുറിയിലേക്ക്‌ കയറിവന്നത്‌.

"അളിയാ ഇനി അങ്ങോട്ട്‌ project Workഉം Drawings ഉം തന്നെ . അതിനാല്‍ നമ്മുടെ പെന്‍സില്‍ തന്നെ ശരണം"
എന്നിട്ട്‌ അവന്‍ പെന്‍സിലെടുത്ത്‌ കൂട്ടുകാരനോടായി പറഞ്ഞു.

"എനിക്ക്‌ ഈ പെന്‍സില്‍ ഒരു ഐശ്വര്യമാ. ഇതുകൊണ്ട്‌ വരച്ചിട്ടുള്ള എല്ലാDrawingngsനും എനിക്ക്‌ 90ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക്‌ കിട്ടിയിട്ടുണ്ട്‌. "

ഇതൊക്കെ കേട്ട്‌ ഒരു പൊട്ടനെ പോലെ പേന മിണ്ടാതിരുന്നു. ഇപ്പോള്‍ തന്നെ പുകഴ്ത്തുമെന്ന് കരുതി അവന്‍ അഹങ്കാരത്തോടെ ഞെളിഞ്ഞു നിന്നു. പയ്യന്‍ പേനയെടുത്ത്‌ കൂട്ടുകാരനോട്‌ പറഞ്ഞു.
"ഈ പേനയും നല്ല ഉഗ്രന്‍ പേനയാ" 

പേന നടുനിവര്‍ത്തി ഞെളിഞ്ഞുകൊണ്ട്‌പെന്‍സിലിനെ പുച്ഛത്തോടെ നോക്കി

"പക്ഷേ ഇപ്പോള്‍ ഇതില്‍ പഴയതുപോലെ മഷി ഇറങ്ങുന്നില്ല. മാത്രവുമല്ല ഇതിപ്പോള്‍ പഴയ ഫാഷനാണ്‌.എനിക്ക്‌ മാമന്‍ ഒരു പുതിയ ഫോറിന്‍ പേന തന്നിട്ടുണ്ട്‌. അതിനാല്‍ ഞാന്‍ ഇതു കളയുകയാണ്‌"

പേന ആ പയ്യണ്റ്റെ കയ്യിലിരുന്നു ഞെരിപിരികൊണ്ടു. ഫ്ളാറ്റിലെ ജനലുകള്‍ക്കിടയിലൂടെ അത്‌ താഴെയുള്ള റോഡില്‍ വന്നു വീണതും ഏതോ വാഹനം അതിവേഗം അതിണ്റ്റെ കഥ കഴിച്ചതും നിമിഷനേരങ്ങള്‍ക്കുള്ളിലായിരുന്നു. പഴയ പേനയുടെ സ്ഥാനത്ത്‌ ഫോറിന്‍പേന സ്ഥലം പിടിച്ചു. അവന്‍ കാഴ്ചയില്‍ അതി സുന്ദരനായിരുന്നു. തൊട്ടടുത്ത്‌ പെന്‍സിലിനെ കണ്ട അവന്‍ ആഹ്ളാദത്തോടെ പറഞ്ഞു.

"ഹോ കുറെ കാലം കൂട്ടുകാരെ ആരെയും കാണാതെ ആ നശിച്ച പാക്കറ്റിനുള്ളില്‍ ഞെരിപിരി കൊള്ളുകയായിരുന്നു. എന്തായാലും ഇനിയുള്ള കാലം നമുക്ക്‌ പായാരം പറഞ്ഞുകൊണ്ടിവിടിരിക്കാം"
അതുകേട്ട്‌ പെന്‍സിലിണ്റ്റെ മനസ്സ്‌ നിറഞ്ഞു. ആ നല്ല ചങ്ങാതിയുടെ സാമിപ്യം അവനില്‍ ഒരു പുതിയ ഉണര്‍വുണ്ടാക്കിയിരുന്നു.

Kizhakku Pookkum ... Anwar Song *ing Prithviraj , Mamtha [ Shreya Ghosh...

ബില്‍ഗേറ്റ്സ്‌ നരകത്തില്‍(നര്‍മം)

ബില്‍ഗേറ്റ്സ്‌ നരകത്തില്‍(നര്‍മം)

നരകത്തിണ്റ്റെ കവാടത്തില്‍ വച്ച്‌ സാത്താന്‍ സാക്ഷാല്‍ ബില്‍ ഗേറ്റ്സിനെ അഭിവാദ്യം ചെയ്തു.

"സ്വാഗതം, Mr. Gates ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു നിങ്ങള്‍ ജീവിതത്തിലുടനീളം വളരെ സ്വാര്‍ത്ഥനും പിശുക്കനും അതിനേക്കാളുപരി സമര്‍ത്ഥനായ ഒരു കള്ളനുമായിരുന്നു. പക്ഷെ നിങ്ങള്‍ക്ക്‌ നരകത്തില്‍ ഞങ്ങള്‍ ഒരു ഔദാര്യം നല്‍കുകയാണ്‌, 3 രീതിയിലുള്ള ശിക്ഷാവിധികളില്‍ നിങ്ങള്‍ക്കിഷ്ടമുള്ളത്‌ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ നല്‍കും"

ഇങ്ങനെ പറഞ്ഞുകൊണ്ട്‌ സാത്താന്‍ ഗേറ്റ്സിനെ ഒരു വലിയ തീ തടാകത്തിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോയി. അവിടെ മില്യണ്‍ കണക്കിന്‌ പാപികളുടെ ആത്മാക്കള്‍ ക്രൂരമായ പീഡനമേറ്റ്‌ വെന്തെരിയുന്ന കാഴ്ചകണ്ട്‌ ഗേറ്റ്സിണ്റ്റെ ഹാര്‍ഡ്‌ ഡിസ്ക്ക്‌ തകര്‍ന്നു.

അതിനുശേഷം സാത്താന്‍ തുറന്ന ഒരു മൈതാനത്തിലേക്ക്‌ അദ്ദേഹത്തെ കൂട്ടിക്കൊണ്ട്‌ പോയി. ആ മൈതാനത്തില്‍ ആത്മാക്കളെ ,വിശപ്പ്‌ സഹിക്കാന്‍ വയ്യാതെ ധാരാളം സിംഹങ്ങള്‍ കടിച്ച്‌ കീറി ക്കൊല്ലുന്ന കാഴ്ച കാണാന്‍ കഴിയാതെ ഗേറ്റ്സ്‌ തണ്റ്റെ മോണിറ്റര്‍ ഓഫ്‌ ചെയ്തു. അതിനുശേഷം സാത്താന്‍ ഗേറ്റ്സിനെ ഒരു കുടുസ്സു മുറിയിലേക്ക്‌ കൊണ്ട്‌ പോയി. ആമുറിയില്‍ വിലകൂടിയ വൈന്‍ നിറച്ച ഒരു കുപ്പി കണ്ടേറെ സന്തോഷിച്ച ബില്‍ഗേറ്റ്സ്‌ മുറിയുടെ മൂലക്ക്‌ ഒരു personal Computerകൂടിയിരിക്കുന്നതു കണ്ടപ്പോള്‍ അത്യധികം ആവേശത്തോടെ വിളിച്ച്‌ പറഞ്ഞു.
"സാത്താനെ എനിക്കീ ശിക്ഷമതി, ഞാന്‍ ഈ കുടുസ്സുമുറിയിലിരുന്ന്‌ ഇനിയുള്ളകാലം കഴിച്ചുകൂട്ടിക്കൊള്ളാം"

"ശരി നിങ്ങളുടെ ഇഷ്ടം പോലെ "

എന്ന് പറഞ്ഞുകൊണ്ട്‌ സാത്താന്‍ മുറി പൂട്ടി പുറത്തിറങ്ങി.
ഇതെല്ലാം കണ്ടു നിന്ന സാത്താണ്റ്റെ സന്തതസഹചാരി ലൂസിഫറിന്‌ സഹിച്ചില്ല

"അയ്യോ സാത്താനെ നിങ്ങള്‍ എന്താ ഈ കാട്ടിയത്‌, അയാള്‍ Bill Gates ആണ്‌. നിങ്ങള്‍ എന്തിനാണ്‌ അയാള്‍ക്ക്‌ ഇത്രയും നല്ല സ്ഥലം നല്‍കിയത്‌. "

സാത്താന്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
"അങ്ങനയേ നിങ്ങള്‍ക്ക്‌ തോന്നൂ. ദൂരെനിന്ന് നോക്കിയാല്‍ നിറഞ്ഞിരിക്കുന്ന ആ വൈന്‍ ബോട്ടില്‍ യഥാര്‍ത്ഥത്തില്‍ ശൂന്യമാണ്‌.”
"അപ്പോള്‍ ആ കമ്പ്യുട്ടറോ" ആകാംക്ഷ ആടക്കാനാവാതെ ലൂസിഫര്‍ ചോദിച്ചു.

"അതില്‍ WINDOWS 95 ആണുള്ളത്‌." സാത്താന്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
"പിന്നെ അതില്‍ മൂന്ന് കീകളുമില്ല"
"എതൊക്കെ" ലൂസിഫര്‍ അത്ഭുതത്തോടെ തിരക്കി
ഉത്തരം ഉടനെ തന്നെ വന്നു Control, Alt, Delete

Saturday, September 25, 2010

തളികുളത്തിന്റെ ചരിത്രതാളിലൂടെ

തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ തളിക്കുളം ബ്ളോക്കിലാണ് തളിക്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 10.89 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് മണലൂര്‍, അന്തിക്കാട്, നാട്ടിക പഞ്ചായത്തുകള്‍, വടക്ക് വാടാനപ്പിള്ളി പഞ്ചായത്ത്, പടിഞ്ഞാറ് അറബിക്കടല്‍, തെക്ക് നാട്ടിക പഞ്ചായത്ത് എന്നിവയാണ്. തൃശൂര്‍ പട്ടണത്തില്‍ നിന്ന് 15 കി മീ തെക്ക് പടിഞ്ഞാറായി തളിക്കുളം സ്ഥിതിചെയ്യുന്നു. പ്രസിദ്ധമായ ഗുരുവായൂരില്‍ നിന്ന് 20 കി മീ തെക്കുഭാഗത്ത് ഹൈവേ 17-ല്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തീരദേശ പഞ്ചായത്തുകളിലൊന്നാണിത്. കടല്‍തീരത്തിനു സമാന്തരമായി ഇടവിട്ടുകിടക്കുന്ന ഉയര്‍ന്ന മണല്‍പ്പരപ്പുകളാണ് ഈ പ്രദേശത്തെ പ്രത്യേകത. പടിഞ്ഞാറ് അറബിക്കടലും, കണ്ടല്‍ കാടുകള്‍ വളര്‍ന്ന ചതുപ്പും പടിഞ്ഞാറന്‍ ജലാശയവും, വെള്ളം നിറഞ്ഞും, നെല്ലുവളര്‍ന്നു പച്ചപിടിച്ചു കിടന്ന പാടങ്ങളും വിവിധ വിളകളാല്‍ സമൃദ്ധമായ കരസ്ഥലങ്ങളും നാനാവൃക്ഷസമൃദ്ധമായ മേല്‍പറമ്പുകളും ചെറുകുന്നുകളും, കിഴക്ക് കനോലി കനാലും ആയി കിടന്നിരുന്ന ഈ ഗ്രാമത്തിന്റെ സുന്ദരദൃശ്യം പ്രശംസനീയമാണ്. കേരളത്തിലെ വ്യത്യസ്ഥ കാര്‍ഷിക കാലാവസ്ഥാ മേഖലകളില്‍ തീരദേശ മണല്‍മേഖലയിലാണ് ഈ പഞ്ചായത്ത് ഉള്‍പ്പെടുന്നത്. മലബാറിലെ ജന്മിമാരുടെ ആര്‍ഭാടകരമായ ജീവിതരീതിയെക്കുറിച്ച് ലോഗന്‍സ് മാന്വലില്‍ വിശദീകരിക്കുന്ന കാര്യങ്ങള്‍ തളിക്കുളത്തെ സംബന്ധിച്ചും പ്രസക്തമായിരുന്നു. ജന്മിതറവാടുകളെ കുറിച്ച് ലോഗന്‍ പറയുന്നത് ഇപ്രകാരമാണ്: “പടി കടന്ന് വീട്ടു മുറ്റത്തേക്ക് നടന്നാല്‍ ആദ്യം ശ്രദ്ധിക്കുക വീടിനെ പുല്‍കി നില്‍ക്കുന്ന ഫലവൃക്ഷങ്ങളും സസ്യലതാദികളും വീട്ടുപറമ്പിനെ മുഴുവന്‍ ആശ്ളേഷിച്ചുകൊണ്ട് വാരിച്ചൊരിയുന്ന സുഖശീതളിമയാണ്. തെങ്ങ്, ഇരുണ്ട് മിനുത്ത ഇലകള്‍ മുറ്റിത്തഴച്ച് നില്‍ക്കുന്ന പിലാവ്, രണ്ടും ചേര്‍ന്ന് വിരിച്ചുതരുന്ന സമൃദ്ധമായ തണല്‍, നീണ്ട് മെലിഞ്ഞ അടക്കാമരങ്ങള്‍, നീണ്ട് വിശാലമായ ഇലകള്‍ പച്ചില പന്തലിടുന്ന വാഴകള്‍ ഇതൊക്കെ ചേര്‍ന്ന് ഗൃഹാന്തരീക്ഷത്തില്‍ ആസ്വാദ്യത പകരുന്നു. കാല്‍ക്കീഴിലുള്ള ഭൂമിക്ക് നിതാന്തമായ ഒരു കുളിര്‍മ്മ. ഏപ്രില്‍, മെയ് മാസങ്ങളിലെ കത്തിക്കാളുന്ന വേനല്‍ച്ചൂടിലും സുഖദായകരമായ ഒരു ഉണര്‍വ്വ്. തളിക്കുളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് മത്സ്യത്തൊഴിലാളികളാണ് അധിവസിച്ചിരുന്നത്. മത്സ്യബന്ധനത്തിനു പുറമെ ഇവര്‍ കാര്‍ഷിക വൃത്തിയിലും ഏര്‍പ്പെട്ടിരുന്നു. അവരുടെ കൂട്ടത്തില്‍ ധാരാളം ഭൂമി കൈവശമുള്ളവരും ഉണ്ടായിരുന്നു. മാളിക വീടും നെല്ലറകളുമുള്ള കുടുംബക്കാരായിരുന്നു പലരും.നിരന്തരമായുണ്ടായ കടലാക്രമണം മൂലം ഇവരുടെ താമസസ്ഥലം നഷ്ടപ്പെടാനിടയാവുകയും തല്‍ഫലമായി വളരെ പേര്‍ വില്ലേജിന്റെ കിഴക്കു ഭാഗത്ത് കുടിയേറാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു.

Wednesday, September 22, 2010

കാള്‍ കണക്റ്റിംഗ്‌ !!!!!!!!!!!! (നര്‍മ്മം)

കാള്‍ കണക്റ്റിംഗ്‌ !!!!!!!!!!!! (നര്‍മ്മം)

വിജിത്ത് വലപ്പാട് ഒരു പാരലല്‍ കോളോജില പഠിക്കുന്ന കാലം 
കോളോജിലെ  പുതിയ ഓരോ നിയമങ്ങള്‍ വിജിത്തിനു തലവേദന സൃഷ്ടിക്കാന്‍ തുടങ്ങിയിട്ടു കുറെനാളായി. കുറെ പ്രശ്നങ്ങളില്‍ നിന്നു ഒരുവിധം തലയൂരി വന്നുകൊണ്ടിരുന്നപ്പോഴാണ്‌ പുതിയൊരു പൂതിയുമായി ഹെഡ്മാഷ്‌ രംഗത്തെത്തുന്നത്‌. കുട്ടികളെല്ലാവരും വീട്ടിലെ നമ്പര്‍ അദ്ദേഹത്തിനു കൊടുക്കണമെന്ന അത്യുഗ്രന്‍ ആശയം എപ്പോഴാണോ എന്തോ ആ തലമണ്ടയിലുദിച്ചത്‌. എന്തായാലും കുറെ മണ്ടന്‍മാര്‍ കള്ളനമ്പര്‍ കൊണ്ടുക്കൊടുത്തതിണ്റ്റെ തെളിവായി ചൂരല്‍പാടുകള്‍ തുടയില്‍ പച്ച കുത്തിയതുപോലെ കൊണ്ട്നടക്കുന്നതു കണ്ടിട്ടാവാം വിജിത്ത്  മറ്റ്‌ മാര്‍ഗങ്ങളെപ്പറ്റി ഒരു ഗവേഷണം നടത്തിയത്‌. നമ്പര്‍ കൊണ്ട്കൊടുക്കേണ്ട ദിവസമായപ്പോഴേക്കും വിജിത്ത് ഒരു ദയാഹര്‍ജിയുമായി മാഷിണ്റ്റെ അടുത്തെത്തി.


തല്‍ക്കാലം അടിയില്‍നിന്ന്‌ രക്ഷനേടാന്‍ വേണ്ടി, ചെന്ന്‌ ഐശ്വര്യമായി രണ്ട്‌ അടി ദാനമായി വാങ്ങിക്കാനായിരുന്നു അന്ന്‌ വിജിത്തിന്ണ്റ്റെ വിധി. അച്ഛന്‍ രാഷ്ട്രീയക്കാരനാണെന്നും വീട്ടില്‍ വിളിച്ചാല്‍ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും ഉള്ള ഒരു കൂതറ ആശയം ദയാഹര്‍ജിയായി കൊണ്ടുവന്ന്‌ മാഷിണ്റ്റെ മുമ്പില്‍ സമര്‍പ്പിച്ചതും വരാനിരിക്കുന്ന അടിയുടെ ചൂട്‌ എത്രയുണ്ടെന്നു അറിയാനുള്ള സാമ്പിള്‍ വെടിക്കെട്ടായി മാഷിണ്റ്റെ ചൂരല്‍ തുടയില്‍ വീണതും വിജിത്ത് മറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടക്ക്‌ അരിച്ചിറങ്ങുന്ന നീറ്റല്‍ ഒരു വില്ലനായി ഇപ്പോഴും അവനെ വേട്ടയാടുന്നുണ്ട്‌.

ആ നീറ്റലിണ്റ്റെ വേദനയില്‍ നിന്നാണ്‌ ആപുതിയ ആശയം അവണ്റ്റെ മനസ്സിലേക്കോടിയെത്തിയത്‌. പിറ്റേന്ന്‌ വളരെ ധൈര്യത്തോടെ ഹെഡ്മാഷിണ്റ്റെ റൂമിലേക്ക്‌ അവന്‍ കയറിച്ചെന്നു.

“എന്താടാ ഇന്നലെ കിട്ടിയതു പോരായോ? അതോ ബാക്കി വാങ്ങിക്കാനായിട്ടു വന്നതാണോ ?”
വിജിത്ത്ന്‌ ചൊറിഞ്ഞുകേറിയതാണ്‌, പക്ഷെ ഇന്നലത്തെ അടിയെപറ്റി ഓര്‍ത്തപ്പോള്‍ അവന്‍ വിനയാന്വിതനായി.

"സര്‍ അച്ചന്‍ നമ്പര്‍ തന്നു. എപ്പഴും വിളിച്ചാല്‍ കിട്ടുകയൊന്നുമില്ലന്നു പറഞ്ഞേക്കാനും പറഞ്ഞു.

" ഓ നിണ്റ്റച്ചന്‍ മന്ത്രി വല്ലതുമാണോ ? വിളിച്ചാന്‍ കിട്ടാതിരിക്കാന്‍. നീ നമ്പര്‍ തന്നിട്ട്‌ പൊയ്ക്കോ ഞാന്‍ എപ്പോഴെങ്കിലും വിളിച്ചോളാം. പത്തില്‍ പഠിക്കുന്ന ഇവന്‍മാരുടെയൊക്കെ തന്തമാരുടെ നമ്പരുകളാ സഹിക്കാന്‍ വയ്യാത്തത്‌. "

“തന്തമാരില്ല, തന്തയെ ഉള്ളൂ ”എന്ന്‌ നാവില്‍ വന്നെങ്കിലും നമ്പര്‍ നല്‍കി ഉത്തമശിഷ്യനെ പോലെ വിജിത്ത് നടന്നകന്നു.


ഒന്നു രണ്ടാഴ്ച്ചകഴിഞ്ഞപ്പോള്‍ ഹെഡ്മാഷ്‌ വിജിത്ത്ണ്റ്റെ ക്ളാസ്സില്‍ വന്നു.
"എടാ നിണ്റ്റെ അച്ചന്‍ വീട്ടിലെങ്ങും ഇല്ലേടാ. നിണ്റ്റെ വീട്ടില്‍ ആരും ഫോണും ഏടുക്കുന്നുമില്ലല്ലോ ? എണ്റ്റെ പത്തിരുപതു കാളുപോയതു മാത്രം മിച്ചം"

“സാര്‍ ഞാന്‍ അന്ന്‌ സത്യം പറഞ്ഞപ്പോള്‍ സാറെന്നെ തല്ലി. അച്ചന്‍ പാര്‍ട്ടിയുടെ മണ്ഡലം കമ്മിറ്റി സെക്രട്ടറി ആയതിനാല്‍ വീട്ടില്‍ മിക്കവാറും കാണില്ല. അമ്മയാണെങ്കില്‍ പഞ്ചായത്തിലെ മെമ്പര്‍ ആയതിനാല്‍ വീട്ടില്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണില്ല. അതാ സാറെ ഞാന്‍ നമ്പര്‍ തരാന്‍ മടിച്ചത്‌. "

"എന്നെങ്കിലും അവരെ എണ്റ്റെ കയ്യില്‍ കിട്ടും അന്ന് നിന്നെയൊക്കെ എന്തിനാ ഇങ്ങോട്ട്‌ പറഞ്ഞയക്കുന്നതെന്നു ചോദിക്കുന്നുണ്ട്‌?”

“അവിടെ തീരെ സഹിക്കാന്‍ പറ്റാത്തതുകൊണ്ടാ സാറെ ഇങ്ങോട്ട്‌ പറഞ്ഞു വിടുന്നത്‌”, അവന്‍ സ്വരം താഴ്ത്തി പറഞ്ഞു
ഹെഡ്മാഷിറങ്ങിപ്പോയപ്പോള്‍ കൂട്ടുകാര്‍ അവനെ പൊതിഞ്ഞു"അളിയാ നി എന്തു തരികിടയാ കാട്ടിയത്‌. നിണ്റ്റച്ചന്‍ ഗള്‍ഫിലല്ലേ? നിണ്റ്റെ അമ്മ വീട്ടിലും ഉണ്ടല്ലോ ? പിന്നെ എന്താ മാഷ്‌ വിളിച്ചിട്ട്‌ കിട്ടാതിരുന്നത്‌"

“ഞാന്‍ ORBIT jukeBOX ണ്റ്റെ നമ്പരാ പുള്ളിക്കാരന്‌ കൊടുത്തത്‌, പാവം തകര്‍ത്തിരുന്നു വിളിച്ചു കാണും. അബദ്ധത്തില്‍ കാള്‍ കിട്ടിയാലും ആര്‌ ATTEND ചെയ്യാന്‍"”

Tuesday, September 21, 2010

പത്താം ക്ലാസ്സുകാരന്‍

കിനിഞ്ഞു കത്തുന്ന വിളക്കിന്റെ വെളിച്ചത്തില്‍ പുസ്തകത്തിനു മുന്‍പിലിരിക്കുന്ന കുപ്പിവിളക്കിനെത്തന്നെ ഏറെ നേരമായി നോക്കിയിരുക്കുകയായിരുന്നു.

തീനാളത്തിന്റെ മേലെ അറ്റത്തു നിന്നും പൊങ്ങുന്ന പുക മച്ചിലെവിടെയാവും മുട്ടുന്നത്‌?

കഴിഞ്ഞ തവണ തീര്‍ന്ന മഷിക്കുപ്പിയാണു ഇപ്പോള്‍ വിളക്കായി മുന്‍പിലിരിക്കുന്നത്‌.

അതിനു മുമ്പത്തെ "ചെല്‌പ്പാര്‍ക്കു" തീര്‍ന്നപ്പോള്‍ പ്രത്യേകം പറഞ്ഞു മേടിപ്പിച്ചതായിരുന്നു "ക്യാമല്‍ ഇങ്ക്‌". നല്ല ചന്തമുള്ളോരു കുപ്പി, കണ്ടപ്പോഴെ തീരുമാനിച്ചിരുന്നു, ഇവനെ വിളക്കുകുപ്പിയാക്കാണമെന്ന്‌.
ഒരു വിധത്തിലഴുതി മഷി തീര്‍ക്കുകയായിരുന്നു.

സൈക്കിളുകടക്കാരന്‍ തന്ന വാല്‍റ്റുകുറ്റിയാണു വിളക്കിന്റെ നാക്ക്‌. പഴയ കൈലിത്തുണിയുടെ ശിഷ്ടം, തിരിയും.

പുക കുറയ്ക്കാന്‍ പല പണികളും നോക്കി. മണ്ണെണ്ണയില്‍ ഉപ്പുതരികളിട്ടും, ഇത്തിരി വെളിച്ചെണ്ണയിട്ടും പുകയുടെ കട്ടി കുറയ്ക്കാം. പുകയെക്കാള്‍ ശല്യം വണ്ടന്മാരാണു. മഴ പൈയാനുള്ള ഭാവമുണ്ടെങ്കില്‍ ഈയലും.

ക്ലോക്കില്‍ ഒന്‍പതടിച്ചു.

ട്യൂബ്‌ ലൈറ്റുകള്‍ മിന്നിത്തെളിഞ്ഞു.

ഇന്നത്തെ പവര്‍ക്കട്ടു കഴിഞ്ഞു.

ചെറിയൊരു നൈരാശ്യത്തോടെയവന്‍ വിളക്കൂതി കെടുത്തിയിട്ടു ജിയോഗ്രഫി പുസ്തകത്തിന്റെ ആഴങ്ങളിലേക്ക്‌ ഊളിയിട്ടു.

Monday, September 20, 2010

ആനയും ഉറുമ്പും

ആനയും ഉറുമ്പും

ആനയും ഉറുമ്പും റെയില്‍ വേ സ്റ്റേഷനിലെത്തി. ആ സമയത്ത്‌ ജനശതാബ്ദി എക്സ്പ്രസ്സ്‌ വന്നു. അപ്പോള്‍ ഉറുമ്പു പറഞ്ഞു "എഡാ.. ആനേ...., ആ വരുന്ന ട്രെയിന്‍ ഞാന്‍ ഡൊണേറ്റു ചെയ്തതാഡേ..."
ഇതുകേട്ട്‌ ആന പറഞ്ഞു.. "എഡാ പുളുവീരാ.... നീയതു തെളിയിക്കാണെങ്കില്‍ ഞാന്‍ നിനക്കു നൂറു രൂപ തരാം.
ബുദ്ധിമാനായ ഉറുമ്പ്‌ തൊട്ടടുത്തു നിന്നിരുന്ന ജിറാഫിന്‌ 10 രൂപ കൊടുത്ത്‌ ആ വരുന്ന ട്രെയിന്‍ ഉറുമ്പു കൊടുത്തതാണെന്നു ആനയോടു പറയ്യാന്‍ പറഞ്ഞു..
അങ്ങിനെ ആന മല്‍സരത്തില്‍ തോറ്റു. ആകെ കൈയ്യിലുണ്ടായിരുന്ന 100 രൂപയും പോയി പേഴ്സ്‌ കാലിയായി.... ഇനിയെന്തൊരു വഴി ആന വിഷണ്ണനായി. ആസമയം.. രാജധാനി എക്സ്പ്രസ്സ്‌ വന്നുകൊണ്ടിരിക്കാര്‍ന്നു
അപ്പോള്‍ ആന ഉറുമ്പിനോടു പറഞ്ഞു
എഡാ ഉറുമ്പേ ആ വരുന്ന ട്രെയിന്‍ ഞാന്‍ 'ഡൊണേറ്റു ചെയ്തതാഡാ.....
ഉറുമ്പിനറിയാമായിരുന്നു ആനയുടെ പേഴ്സ്‌ കാലിയാണെന്ന്. താന്‍ ചെയ്ത പോലെ കൈക്കൂലി കൊടുക്കന്‍ പറ്റില്ലെന്നുറപ്പായ ഉറുമ്പ്‌ അഹങ്കാരപൂര്‍വ്വം പറഞ്ഞു നിന്റെ വാദം ആരെങ്കിലും തെളിയിക്കാണേങ്കില്‍ ഞാന്‍ നിനക്ക്‌ 1000 രൂപ നല്‍കാം
പാവം ആന കുറച്ചു സമയം ചിന്തിച്ചു നിന്നു......
എന്തായാലും അവസാനം ആന പന്തയത്തില്‍ ജയിച്ചു
എങ്ങി നെ?


ചിന്തിക്കൂ......





റെയില്‍ വേ അനൌണ്‍സ്‌ മെന്റ്‌
"യാത്രക്കാരുടെ ശ്രദ്ധക്ക്‌, രാജധാനി എക്സ്പ്രസ്സ്‌ ആനേകി സംഭാവനാഹെ..."

Sunday, September 19, 2010



ഈ ബ്ലോഗ്‌ അനസിന്‍റെ അനുഭവ കുറിപ്പാണ് എന്‍റെ ബ്ലോഗ്‌ എഴുത്ത് കണ്ടിട്ട് അവന്‍ എനിക്ക് അയച്ചതാണിത് അനസ് ഇപ്പോള്‍ ബംഗ്ലോര്‍ ഒരു കമ്പനിയില്‍ accountent ആയി വര്‍ക്ക്‌ ചെയ്യുന്നു അവന്റെ യാത്രയിലെ അനുഭവം ആണ്  നിങ്ങള്‍ക്കും  ഇത് പോലുള്ള യാത്രകളില്‍ ഇത്തരം കാഴ്ചകള്‍ കണ്ടിരിക്കാം 


ഇങ്ങനേയും ഒരു പെണ്‍കുട്ടി : (യാത്രകള്‍)


അനസ് എപ്പോഴും ബംഗ്ലോര്‍ യാത്രക്ക് ട്രെയിന്‍ ആയിരുന്നു  ആശ്രയിക്കാറ്.ഇപ്രാവശ്യം അവിജരിതമായി ബസ്‌ തിരഞ്ഞെടുത്തു കാരണം മറ്റൊന്നും അല്ല ട്രെയിനുകളില്‍  മുടിഞ്ഞ തിരക്കയിരുന്നു   ടിക്കറ്റ്‌ കിട്ടിയില്ല  അന്നാല്‍ ബസ്സില്‍ ടിക്കറ്റ്‌ പെട്ടെന്ന് കിട്ടി കാരണം വേറെ ഒന്നും അല്ല ഞങ്ങളുടെ ഫ്രണ്ട് കണ്ണന്‍ കുട്ടന്‍ കല്ലട ബംഗ്ലോര്‍ ഓഫീസില്‍ വര്‍ക്ക്‌ ചെയ്യുന്നുണ്ട് അവന്‍ സംഗടിപിച്ചു തന്നു ടിക്കറ്റ്‌  എന്നാല്‍ ബസ്‌ യാത്ര അത്ര കുഴാപ്പപമില്ലതതാണ് അന്നു അവന്‍ പറഞ്ഞത് പിന്നീട് അവന്‍ അത് മാറ്റി പറഞ്ഞു  എറണാകുളത്ത്‌  നിന്ന് എട്ടുമണിക്ക് യാത്ര ആരംഭിക്കുന്ന 'കല്ലട ട്രാവത്സ് ‘ പിറ്റേന്ന് അഞ്ചുമണി കഴിയുമ്പോള്‍ ബംഗ്ലോര്‍രില്‍ ‍എത്തും. എറണാകുളം,കൊടുങ്ങല്ലൂര്‍  എന്നിവടങ്ങളില്‍ നിന്ന് ആളെ എടുത്തു കഴി ഞ്ഞാല്‍ പിന്നെ വണ്ടി നിര്‍ത്തുന്നത് തൃശൂര്‍ ആണ്  .




അന്ന് ഒരു ഞായറാഴ്ച ദിവസം .ബംഗ്ലോര്‍രിലേക്ക് പോകാന്‍ തൃശൂര്‍  എത്തി. ആരിഫ് എന്നെ വണ്ടിയില്‍ കൊണ്ട് വിട്ടു തൃശൂര്‍.  തലേന്ന് ടിക്കറ്റ് എടുത്തിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴേ സീറ്റ് നമ്പരു നല്‍കും.ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്ത സീറ്റില്‍ വരാതിരിക്കാന്‍ ടിക്കറ്റ് നല്‍കുന്നവര്‍ ശ്രദ്ധിക്കും.എനിക്ക് അന്ന് ടിക്കറ്റ് കിട്ടി യിരുന്നത് അവസാന സീറ്റിലേക്കാ‍യിരുന്നു .ബസ് വന്നപ്പോള്‍ അവസാന സീറ്റില്‍ ഞാന്‍ ചെന്നിരു ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പെണ്‍കുട്ടി അവളുടെ അമ്മയുമായി ബസിലേക്ക് കയറി.സീറ്റ്നമ്പര്‍ നോക്കി നോക്കി എത്തിയത് എന്റെ അടുത്ത സീറ്റില്‍.മകള്‍ക്ക് ഇരിക്കേണ്ട സീറ്റിന്റെ അടുത്തസീറ്റില്‍ ഒരാണ്‍കുട്ടി ഇരിക്കുന്നത് ആ അമ്മയ്ക്ക് സഹിക്കുമോ ?അമ്മയങ്ങോട്ട് ചൂടാവാന്‍ തുടങ്ങി. അമ്മയെ സപ്പോര്‍ട്ട് ചെയ്ത് മകളും സംസാരിക്കാന്‍ തുടങ്ങി .




മകളെ നല്ലരീതിയിലാണ് ഇതുവരേയും വളര്‍ത്തിയതെന്നും അവളിതുവരെ ഒരുത്തന്റെ കൂടേയും
യാത്ര ചെയ്തിട്ടില്ലന്നും തുടങ്ങി എന്തക്കയോ അമ്മ പറഞ്ഞു.പാവം തമിഴന്‍ കിളിക്ക് ആ അമ്മ
പറയുന്നതൊന്നും മനസ്സിലായില്ല.മോളുടെ കൂട്ടുകാരി പാലക്കാട്‌  നിന്ന് കയറുമെന്നും ഒക്കെ അവര്‍
പറയുന്നുണ്ടായിരുന്നു. ’‘ആമാ,ആമാ”എന്നു പറഞ്ഞു ആ കിളി എല്ലാം കേട്ടു.സാധാരണതൊട്ടടുത്ത സീറ്റില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും വന്നാല്‍ ആവിശ്യപ്പെട്ടാല്‍ മാറിയിരിക്കാറുള്ളതാണ് .എന്നാല്‍ അമ്മയും മകളും ആ സീറ്റില്‍ നിന്ന് മാറിയിരിക്കാമോ എന്ന് എന്നോടൊട്ട് ചോദിച്ചതുമില്ല , ഞാനായിട്ട് മാറാനും പോയില്ല .ഞാനവരുടെ മകളുടെ സീറ്റില്‍ ഇരിക്കാനായിട്ട് ആ ബസില്‍ കയറിഎന്നാണ് ആ അമ്മയുടെ ഭാവം.




ഡ്രൈവര്‍ എത്തി ആ പെണ്‍കുട്ടിക്ക് മറ്റൊരു സീറ്റ് നല്‍കിയതോടെ പ്രശ്നം തീര്‍ന്നു.“എടാ വൃത്തി കെട്ടവനേ എന്റെ മോളുടെ കൂടെ യാത്ര ചെയ്യാമന്നുള്ള നിന്റെ പൂതി മനസ്സിലിരുക്കത്തേയുള്ളു “
എന്നു മനസ്സില്‍ പറഞ്ഞുകൊണ്ടായിരിക്കണം ആ അമ്മ എന്നെ ഇരുത്തി നോക്കിയിട്ട് ബസില്‍ നിന്ന്ഇറങ്ങി.കോഴിക്കുഞ്ഞിനെ പരുന്തിന്റെ കാല്‍ക്കീഴില്‍ നിന്ന് രക്ഷിച്ച് ഒറ്റാലില്‍ കയറ്റിയിട്ട അമ്മച്ചിയുടെ ആശ്വാസമുഖമായിരുന്നു അപ്പോള്‍ ആ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് .ആ അമ്മയെ ഒരിക്കലും കുറ്റം പറയാന്‍ പറ്റത്തില്ലല്ലോ ?സ്വന്തം മകളെ കൃഷ്ണമണിപോലെ കാക്കാന്‍ ഏതൊരമ്മയാ ണ് തയ്യാറാവാത്തത് ?അന്യന്റെ നോട്ടം കൊണ്ട് പോലും മകള്‍ക്ക് ഒരു പോറല്‍ വീഴാതിരിക്കാന്‍ എല്ലാ അമ്മമാരും ശ്രദ്ധിക്കും.




ബസ്സ്  പാലക്കാട്‌ നിര്‍ത്തി.അവിടെ നിന്ന് രണ്ടുമൂന്നുപേര്‍ കയറി.ബസ്സ് നീങ്ങിതുടങ്ങിയപ്പോള്‍ ‍ പാലക്കാട്‌ നിന്ന് കയറിയ ഒരുത്തന്‍ എന്റെ അടുത്ത് വന്നിരുന്നു.“ചേട്ടാ ഒന്നു അഡ്‌ജസ്റ്റ് ചെയ്തിരിക്കാമോ ? “ അവന്‍ എന്നോട് ചോദിച്ചു.ഞാന്‍ ഒന്നുകൂടി ഒതുങ്ങിയിരുന്നു. “ചേട്ടാ വേറെ ഒരു സീറ്റിലേക്ക്അഡ്‌ജസ്റ്റ് ചെയ്തിരിക്കാമോ ?” അവന്റെ ചോദ്യം വീണ്ടും . ഞാന്‍ അവനെയൊന്നു തറപ്പിച്ച് നോക്കി.അവന്റെ പരുങ്ങല്‍ എനിക്ക് മനസ്സിലായി .ഞാന്‍ കൂടുതലൊന്നും ചോദിക്കാതെ എഴുന്നേറ്റു. അവന്‍ തന്നെ ഒരു സീറ്റ് എനിക്ക് കണ്ടെത്തി തന്നു.




ബസിലെ ലൈറ്റുകള്‍ അണഞ്ഞു.കിട്ടിയ സീറ്റില്‍ ഇരുന്ന് ഞാന്‍ ഉറങ്ങി.ബസ്സ് ബംഗ്ലോര്‍
എത്തി. ഞാന്‍ എന്റെ ബാഗ് എടുക്കാനായി പുറകിലത്തെ സീറ്റിനടുത്തേക്ക് ചെന്നു.ഞാനിരുന്ന സീറ്റില  പാലക്കാട്‌കരനോടൊപ്പം അവള്‍ ! തൃശൂര്‍  നിന്ന് കയറിയ ആ പെണ്‍കുട്ടി. ഇതുവരേയുംഒരുത്തന്റെ കൂടേയും യാത്രചെയ്തിട്ടില്ലാത്തവള്‍ ... അവളും അവനും ഒരു പുതപ്പിനുള്ളില്‍ .... അവള്‍കണ്ണുതുറന്നു നോക്കിയത് എന്റെ മുഖത്തേക്ക് .... അവളുടെ മുഖം വിവര്‍ണ്ണമായി ... അവസാനത്തെ ആളും ബസില്‍ നിന്ന് ഇറങ്ങിയതിനു ശേഷമേ അവര്‍ക്കിരുവര്‍ക്കും ബസില്‍ നിന്ന് ഇറങ്ങാന്‍സാധിക്കുകയുള്ളു എന്ന് എനിക്ക് മനസ്സിലായി ....




ചിലകോഴിക്കുഞ്ഞുങ്ങള്‍ ഇങ്ങനെയാണ് ... ഒറ്റാലില്‍ അടച്ചാലും ഒറ്റാലിന്റെ മുകളിലൂടെ പറന്ന്
പരുന്തിന്റെ കാല്‍ക്കല്‍ ചെന്നിരിക്കും ... ഞാന്‍ ബാഗുമായി ബസ്സില്‍ നിന്നിറങ്ങി.അപ്പോള്‍ എന്റെ
മനസ്സില്‍ തലേന്ന് രാത്രിയില്‍ ബസ്സില്‍ നിന്ന് സമാധാനത്തോടെ ഇറങ്ങിപ്പോയ ആ അമ്മയുടെ മുഖമായിരുന്നു...പാലക്കാട്‌  നിന്ന് കയറുന്ന കൂട്ടുകാരിയോടൊപ്പം സുരക്ഷിതമായി ബംഗ്ലോരില്‍  ‍ചെന്നിറങ്ങുന്ന മകളെ സ്വപ്‌നം കണ്ട് എന്നെ തറപ്പിച്ച് നോക്കി ഇറങ്ങിപ്പോയ അമ്മയുടെ മുഖം ... ആ അമ്മയുടെ മുഖം ആ പെണ്‍കുട്ടി അന്ന് രാത്രിയില്‍ ഓര്‍ത്തിരിക്കുമോ ?




നിങ്ങളുടെ മക്കളെ പെങ്ങന്മാരോ അകലെ സ്ഥലങ്ങളില്‍ പടിപിക്കുനുന്ടെങ്കില്‍ നിങ്ങളും ഒന്ന് ശ്രദ്ധിക്കണം കാരണം അനുഭവം ഉള്ളത് കൊണ്ടാണ് 
അറിയിപ്പ് : നിങ്ങളുടെ അനുഭവങ്ങള്‍ ബ്ലോഗില്‍ ചെര്‍കാനമെങ്കില്‍ എന്നെ സമീപിക്കു 
arifmuthu @gmail .com  മോബ്:9995371402

Friday, September 17, 2010

വിജിത്തിന്റെ ബുദ്ധി

വിജിത്തിന്റെ  ബുദ്ധി

ഇത് എന്റെ ജീവിതത്തിലെ ഒരു ചെറിയ തമാശയാണ് പക്ഷെ അന്ന് എന്നെ വളരെ അതികം വേദനപിച്ചിട്ടുണ്ട് എന്നാല്‍ ഇപ്പോള്‍ ഇത് ആലോചിച്ചു ഞാന്‍ എന്നും ഒരു പാട് ചിരിക്കാറുണ്ട്
ഇ കഥയിലെ വിജിത്ത്‌ . അവനാണ്  എന്റെ ജീവിതത്തിലെ ഒരേഒരു ആത്മ ബന്ധമുള്ള  കൂട്ടുകാരന്‍ഇനി അങ്ങിനെ ഒരാള്‍ ഉണ്ടാവില്ല   (ഇത് വായിച്ചു എന്റെ മറ്റു കൂട്ടുകാര്‍  ഒന്നും വിചാരിക്കരുത് )അവനും ജാനുമായി ഉള്ള ഒരു ചെറിയ കഥയാണ് ഇവിടെ .... 


താഴെ ഫോട്ടോയില്‍ കാണുന്നതാണ് ഞാനും വിജിത്തും

വിജിത്തും ഞാനും  തളിക്കുളം ,കൈതക്കല്‍ S.N.K.L.P സ്കൂളില്‍  ഒന്നാം ക്ളാസ്സില്‍ പഠിച്ചുകൊണ്ടിരുന്ന കാലം .( നായത്തൂരി സ്കൂള്‍ എന്നാണ് ഞങ്ങള്‍ പണ്ട് പറയുക ) 
(അങ്ങനവാടി മുതലേ ഞങ്ങള്‍ ഒന്നിച്ചാണ് ) അയല്‍പക്കകാരായ ഞങ്ങള്‍ രണ്ടുപേരും വരുന്നതും പോകുന്നതും, ഊണുകഴിക്കുന്നതും എല്ലാം ഒരുമിച്ച്‌. ഒരിക്കല്‍പോലും വഴക്കിടാത്ത കൂട്ടുകാരായിരുന്ന ഞങ്ങള്‍  തമ്മില്‍ ഒരിക്കല്‍ പിണങ്ങി. വിജിതിനെക്കാള്‍ നന്നായി പഠിക്കുന്നത്‌ ഞാന്‍ ആയിരുന്നു , ക്ളാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ കിട്ടി ഒന്നാം സ്ഥാനത്തെത്തിയിരുന്നത്‌ എന്നും ഞാന്‍, വിജിത്താവട്ടെ  പുറകില്‍നിന്നും ഒന്നാമതും. വീട്ടില്‍നിന്നും കണക്കിന്‌ ശകാരം വിജിത്തിനു  ദിവസവും കിട്ടിക്കൊണ്ടിരുന്നു. ഒരു ദിവസമെങ്കിലും ആരിഫിനെക്കാള്‍ മാര്‍ക്ക്‌ വാങ്ങിവരണമെന്നു പറഞ്ഞാണ്‌ എല്ലാ പരീക്ഷക്കും വിജിത്തിന്റെ  അമ്മ അവനെ  വിരട്ടി വിടുന്നത്‌. അങ്ങനെയൊരിക്കല്‍ പരീക്ഷക്കു പോകുന്ന ദിവസം എന്നോട് വിജിത്ത്  പറഞ്ഞു.


"ആരിഫേ, എനിക്ക്‌ പരീക്ഷക്ക്‌ നല്ല മാര്‍ക്ക്‌ കിട്ടാത്തത്‌ ഈ ഭാഗ്യമില്ലാത്ത സ്ളേറ്റുംകൊണ്ട്‌ പോയിട്ടാ. ഇന്നത്തേക്ക്‌ നിണ്റ്റെ ആ ഭാഗ്യമുള്ള സ്ളേറ്റെനിക്കു തരുമോ ? "
സ്ളേറ്റ്‌ കൊടുക്കുന്നതില്‍ എനിക്ക്  ഒരെതിര്‍പ്പുമില്ലായിരുന്നു. ഒരു ദിവസമെങ്കിലും സ്ളേറ്റിണ്റ്റെ ഭാഗ്യത്താല്‍ അവനക്ക്  മാര്‍ക്ക്‌ കൂടുതല്‍ കിട്ടുന്നെങ്കില്‍ കിട്ടട്ടെ! ഞാന്‍  മനസ്സില്‍ വിചാരിച്ചു.


പരീക്ഷ കഴിഞ്ഞു . എനിക്ക് അന്‍പതില്‍ 45 , വിജിത്തിനു ഒരല്‍പ്പം മാര്‍ക്ക്‌ കൂടിയിട്ടുണ്ട്‌ എന്നത്തേക്കാളും അന്‍പതില്‍ 15. വിഷമത്തോടെ പുറത്ത്‌ വന്ന വിജിത്ത്‌ എന്നോട്  പറഞ്ഞു.
“ നിണ്റ്റെ സ്ളേറ്റ്‌ വച്ചെഴുതിയിട്ടും എനിക്ക്‌ കൂടുതല്‍ മാര്‍ ക്കൊന്നും കിട്ടിയില്ല. വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മ എണ്റ്റെ സ്ളേറ്റ്‌ ചോദിക്കും . നീ എണ്റ്റെ സ്ളേറ്റിങ്ങു താ.”
ഞാന്‍ ഞെട്ടിപ്പോയി.
അന്‍പതില്‍ 45എന്ന് സ്ളേറ്റില്‍ വെണ്ടക്കാ അക്ഷരത്തില്‍ എഴുതിയിട്ടുണ്ട്‌.
.വിജിത്ത്‌ ആ സ്ളേറ്റും വാങ്ങിച്ച്‌ സന്തോഷത്തോടെ വീട്ടിലേക്ക്‌ ഓടി.
സ്ളേറ്റിലെ 15 മാര്‍ക്കിനെ നോക്കി ,കരഞ്ഞുകൊണ്ട്‌ ഞന്‍ വീട്ടിലേക്ക്‌ നടന്നു






അറിയിപ്പ് : നിങ്ങള്‍ ആരും തന്നെ എന്‍റെ പോസ്റ്റിനു പ്രതികരണം തരുന്നില്ല ഇങ്ങനെ ഇന്യും ആവര്‍ത്തിച്ചാല്‍ ഞന്‍ ബ്ലോഗ്‌ എഴുത്ത് നിര്‍ത്തും ...
എല്ലാവും ബ്ലോഗില്‍ ഫോളോ ചെയ്യണം എന്നാല്‍ മാത്രമേ പുതിയ ബ്ലോഗ്‌ ചേര്‍ത്താല്‍ നിങ്ങള്‍ക്ക് ലബിക്കുകയോല്ലു എല്ലാവരും ഫോളോ ചെയ്യണം
follow link താഴെ കാണാം ......

Thursday, September 16, 2010

കണ്ണുകള്‍ കൊണ്ട് ഒരു തീവണ്ടി യാത്ര

ഇത്‌ വെറും കഥയല്ല30 മാര്‍ച്ച് 2008 നു സേലത്ത് നിന്നും 
തൃശ്ശൂരിലെക്കുള്ള തീവണ്ടി യാത്രയില്‍ ഉണ്ടായഎന്റെ 
അനുഭവമാണ്‌നിങ്ങള്‍ സുന്ദരിയായ ഒരു പെന്‍കുട്ടിയാണെങ്കില്‍
അന്ന് തീവണ്ടി യാത്ര ചൈതിരുന്നെങ്കില്‍ഇതുവായിക്കണം
ഒരു പക്ഷേ ഇത്‌ നിങ്ങളെ കുറിച്ചാവാം..ആണെങ്കില്‍ ദൈവമേ..
താങ്യൂ.. എന്നെ കോണ്ടാക്റ്റ് ചെയ്യണേ..




കിടന്ന കിടപ്പില്‍ തന്നെ കീശയില്‍ നിന്ന് മൊബൈല് എടുത്തു ടൈമ് നോക്കി.ഇനിയും 
തൃശൂര്‍  എത്തിയില്ല. രാവിലെ ഒന്നും കഴിക്കാത്തിനാല്‍ നല്ലവിശപ്പുണ്ട്. 
ഞാന്‍ ബര്‍ത്തില്‍ നിന്നും മെല്ലെ എഴുനേത്തിരുന്നു . എന്റെതൊട്ടടുത്ത 
കാബിനില്‍ എനിക്കെതിരായ് മുഖം തിരിച്ച് ഒരു പെണ്‍കുട്ടി 
ഇരുത്തംപിടിച്ചിരിക്കുന്നു. സുന്ദരിയാണ് ഒറ്റ നോട്ടത്തില്‍ തന്നെ.
ഞാന്‍ മുഖം കഴുകാന്‍താഴേക്കിറങ്ങി.താഴെ നേരത്തെ ഉണ്ടായിരുന്ന
യാത്രക്കാര്‍ കൂടാതെ ഒരു കുടുംബം കൂടിവന്നിരിക്കുന്നു. അവര്‍ 
എന്‍റെ നേരെ താഴെയായതിനാല്‍ ആദ്യം ഞാനവരെകണ്ടിരുന്നില്ല.
തീവണ്ടിയിലെ ബെസിനില്‍ ചെന്ന് മുഖം കഴുകി. കണ്ണാടിയില്‍നോക്കിയപ്പോള്‍ 
ഞാന്‍ ഇത്തിരി കൂടി സുന്ദരനായത് പോലെ തോന്നി.അപ്പോഴാണ് 
ആ പെണ്‍കുട്ടിയെ പറ്റി ഓര്‍മ്മ വന്നത്‌.( സത്യം പറഞ്ഞാഅപ്പോഴാണ്
 ബോധം വന്നത്‌. ). അത്യാവശ്യം അലങ്കോലമാക്കിയ ഡിസൈനിലുള്ളവസ്ത്രം.
( ഞാന്‍ വസ്ത്രം എന്നു മാത്രം പറയാന്‍ കാരണമുണ്ട്‌. എനിക്ക്പെണ്‍കുട്ടികളുടെ 
എല്ലാ വസ്ത്രങ്ങളുടെയും പേരായിയില്ല. ആകെപരിചയമുള്ളത് ഉമ്മാന്‍റേ സാരി 
പര്‍ദ്ദ പിന്നെ ... ആ ചുരീദാര് അതുതന്നെയാവണം. എനിക്കും ഇഷ്ടപ്പെട്ട സ്ത്രീ വസ്ത്രം അതാണ്.)ഞാന്‍ മുഖം കഴുകി അല്പം തണുത്ത കാറ്റ്‌ കൊണ്ടു. തിരിച്ച് എന്റെ ബര്ത്തില്കയറി. 


         ആ സുന്ദരിയെ നോക്കി. ഒരു പെണ്‍കുട്ടി. അതിലധികം എനിക്കൊന്നുംതോന്നിയില്ല. 
അവള്‍ എന്നെയും നോക്കി. ഹോ ഒരു നിമിഷം 
പോലും ആ നോട്ടംനിലനിന്നില്ല. അവള്‍ കണ്ണ് വലിച്ചു. ആ നേരത്ത് ആ മുഖം ഒന്നുകണെണമായിരുന്നു! ഞാന്‍ അവളെ തന്നെ നോക്കിയിരുന്നു. എന്നെ കുറ്‌
റംപറഞ്ഞിട്ട്‌ കാര്യമില്ല. എന്‍റെ നേരെ ഒപോസിറ്റ് ആയിട്ടാണ് അവള്‍ ഉള്ളത്. 
ഞാന്‍അല്പം സലിം കോടത്തൂര്‍ രൊമാന്സ് മൊബൈല് വെച്ചു കേട്ടു .
അവള്‍ ഒരു എസ് എംഎസ് കളക്ഷന്‍ പുസ്തകം തുറന്നു വായിക്കാന്‍ തുടങ്ങി. 
അതിന്‍റെ പുറം പട്ടഎന്നെ ആകര്‍ഷിച്ചു. ( അല്ല എന്നെ ആകര്‍ഷിക്കാന്‍ എന്നാവണ്ണം 
അവള്‍ അത്‌എന്‍റെ നേരെ പിടിച്ചു ) കൂടെ സലിം പാട്ടും  .. കൂടിആയപ്പോ എന്നിലെ 
കാമുകന്‍ ഉണര്‍ന്നു. ഞാന്‍ എന്‍റെ കണ്ണ് അവളുടെ കണ്ണിനുനേരെ ഫിറ്റ് ചൈത്‌ 
ഇരിപ്പുറപ്പിച്ചു. അവള്‍ ഇടക്കിടെ എന്നെനോക്കുന്നുണ്ടായിരുന്നു.കാപ്പി .. 
ചായ വടാ ... പേരറിയാത്ത ഒരു സ്റ്റേഷനില്‍ വണ്ടി നിന്ന്. 
എനിക്ക് അവളെ പരിചയപ്പേടണമെന്ന് തോന്നി. ഒരു വടാ വില്‍പ്പനക്കാരന്‍കമ്പാര്‍ട്ട് 
മെന്‍റില്‍ വന്നു. വിശപ്പുണ്ട് എന്നാലും ഞാന്‍ തീഇവന്ടിയില്‍ നിന്ന് ഒന്നുംവാങ്ങി 
കഴിക്കാറില്ല. അതിനാല്‍ വെറുതെ ഇരുന്നു. " വടാ വേണം പക്ഷേഇയാളുടെ വേണ്ടാ...
 വേറെ ആളുടെ വാങ്ങാം ഇയാളുടെ കയ്യില്‍ ചമ്മന്തി ഇല്ല..."എന്ന് അവള്‍ ബര്തിന് താഴെയുള്ളവരോട്‌ പറയുന്നത്‌ കേട്ടു. ഹമ്പടി ! എന്ന്ഞാന്‍ മനസ്സില്‍ പറഞ്ഞു. 
താഴെയുള്ള ആരോ അവളെ നിര്ബന്ദിച് കഴിപ്പിച്ചു.കാബീനുകള്‍ക്കിടയിലെ മറ 
കാരണം എനികവരെ കാണാന്‍ കഴിയുമായിരുന്നില്ല.എന്തായാലും അവള്‍ വാങ്ങി 
കഴിച്ചു. അത്ര നേരം മുഖം നോക്കിയിരുന്നിട്ടുംഅവള്‍ എന്നോട്‌ വേണോ എന്നു പോലും ചോദിച്ചില്ല. :പ് . എന്‍റെ എതിരെഇരുന്ന് അത്‌ കഴിക്കാന്‍ അവള്‍ നന്നായി കഷ്ടപ്പെടുന്നുണ്ടായിരുന്നു . ഞാന്‍അവളുടെ മുഖം ഒരു ഭാവ വ്യത്യാസവുമില്ലാതെ നൂകിയിരുന്നു. അവളെ കണ്ടിട്ട്‌എനിക്ക് ചിരി വന്നു. :വട ഒരു വിധം അത്‌ കഴിച്ചു 
തീര്‍ട്തിട്ട്‌ അവള്‍ എന്തു ചെയ്യണമെന്നറിയാത്ത പോലെഇരുന്നു. അപ്പോഴും 
ഇടക്കിടെ അവള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. പുറത്ത്കാണിക്കത്ത ഒരു 
മന്തഹാസം ഞാന്‍ അവളുടെ മുകത്ത്‌ കണ്ടു. തീവണ്ടിപൊയ്കൊന്ടേയ്‌ ഇരുന്നു. 
പാട്ട് ഇപ്പോ " തകര്‍ക്കുകയാണ് .. " 


അവള്‍ ബറ്‍തില്‍ ഉറങ്ങാനുള്ള പരിപാടി നോക്കുകയാണ്‌ . ഞാന്‍ അവളുടെദൈര്യമ് പരീക്ഷിക്കാന്‍ തന്നെ ഉറപ്പിച്ചു. പക്ഷേ രണ്ട്‌ തമിഴന്മാര്‍ വന്ന് അവളുടെകാബിനില്‍ 
എന്‍രെടിന്‌ സമാനമായ ബറ്‍തില്‍ കയറി :( . എനിക്കാവരോട്‌എന്തെന്നില്ലാത്ത 
ദേഷ്യം തോന്നി. വല്ലതും ചെയ്യാനൊക്കുമോ.. ഞാന്‍സഹിച്ചു.ഇടക്ക് അവള്‍ എണീറ്റ്‌ ഞാന്‍ അവിടെ ഉണ്ടെന്ന് ഉറപ്പാക്കി. ഞാന്‍ ഒന്നുപുഞ്ചിരിച്ചു, അവള്‍ക്ക്‌ ചിരിക്കാതിരിക്കാനായില്ല. ബട് അപൊഴതേക്കും അവള്‍മുഖം തിരിച്ചു. :(
തമിഴ് യാത്രക്കാര്‍ക്ക് നന്നി. അവര്‍ ഇറങ്ങി. ഇരുവര്‍ക്കും സന്തോഷമായി..(എനിക്കായി. അവള്‍ക്കും ആയിക്കാണും) . അവള്‍ എഴുനേതിരുന്നു. എന്‍റെമുഖത്ത്‌ നോക്കിയിരിക്കണമെന്ന് അവള്‍ക്ക്‌ വാശിയായി. രണ്ടും കല്‍പ്പിച്ച് അവള്‍കണ്ണുകള്‍ എന്‍റെ മുകത്തെക്കേരിഞ്ഞു. ഹ്മ് എന്നോടാണോ കളി ? ഞാന്‍ വിട്ടുകൊടുത്തില്ല. ആരിഫ്  ജയിച്ചു. വെറും മൂന്ന് സെകാന്റ് നോക്കിയിട്ട്‌ അവള്‍പിന്മാറി. ഇത്തവണ പുഞ്ചിരി അല്‍പ്പം കൂടി വ്യക്തമായി.
അവള്‍ പരാജിതയായി നാണിച്ചു നില്‍ക്കുന്നു. തീവണ്ടി തൃശൂര്‍  എത്തി. 
സമയം പന്ത്രണ്ട്‌ അടുത്തിരിക്കുന്നു. അവളെ നോക്കി ,കാണാനില്ല. മനസ്സില്‍ 
ചെറിയ വിഷമം തോന്നി. അവള്‍ എന്‍റെ അടുത്തു വന്നു....


ഞാന്‍ അവളെ മുഴുവാനായികണ്ടു. അവള്‍ ഒരു ചെറു പുഞ്ചിരിയോടെ 
അകന്ന്.ഇനി നമ്മള്‍ കാണുമോ.. 
ഇല്ല കാണാന്‍ വഴിയില്ല. എനിക്ക് പേരുചോദിക്കാണമെന്നുതായിരുന്നു. ബട് അവളുടെ ബന്തുക്കള്‍ കൂടെയുണ്ടെന്ന ബോധംഎന്നെ അതില്‍ നിന്നും വിലക്കി .ഒരു ചെറു പുഞ്ചിരി അവള്‍ക്ക് നല്‍കി ഞാന്‍ അവള്‍ ഇറങ്ങുന്നതും നോക്കിനിന്ന്. ഞാന്‍ മുഖം കഴുകി പുറത്തിറങ്ങി.റായിള്‍വേ സ്റ്റേഷനു അടുത്താണ് ബസ്‌ സ്റ്റോപ് എന്ന് അറിയാം ,വിശക്കുന്നുണ്ട്‌ഞാന്‍ പുറത്തേക്ക്‌ നടന്നു. ഒരു പോലീസ് കാരണോട് ബസ് സ്റ്റോപ്എവിടെയാണെന്ന് ചോദിച്ചു, അവിടെ.. അയാള്‍ കൈ ചൂണ്ടി കാണിച്ച്‌ 
പറഞ്ഞു.ഞാന്‍ താങ്ക്സ് പറഞ്ഞു നടന്നു. താങ്ക്സ് കേട്ടിത്ടാണെന്ന് റോന്നുന്നു 
അയാള്‍വീണ്ടും എന്റെ അടുത്ത്‌ വന്നു വിശദീകരിച്ച് പറഞ്ഞു തന്നു. " ആ ഹോട്ടലിന്‍റെപുറകില്‍ ." ഞാന്‍ സന്തോഷിച്ചു, സഫയര്‍ ഹോട്ടല്‍  . 


ഞാന്‍ ആ കറങ്ങികയറുന്ന ഹോട്ടലില്‍ ( അതു അവിടെ പോയാലെ മനസ്സിലാകൂ ) 
കയറി. വാഷ്ബെസിന് താഴെയാണെന്ന് ഒരാള്‍ പറഞ്ഞു തന്നു. ഞാന്‍ തിരിച്ചിറങ്ങി 
കൈകഴുകി. അവിടെ അതാ ആ സുന്ദരി .. വല്ളാത്തൊരു ഫീലിംഗ്. ഇനി 
കാണില്ലെന്ന്കരുതിയ ആള്‍ ദേ വീണ്ടും. ഞാന്‍ അല്പം സമയമെടുത്ത്‌ തന്നെ
 കൈ കഴുകി.പക്ഷേ തിരിഞ്ഞ് നോക്കുമ്പോ അവാളില്ല. ( അവളുടെ കൂടെഅഛാനുണ്ടായിരുന്നു. ). വിണ്റും നിരാശ. :(
ഞാന്‍ ഭക്ഷണം ആര്ഡര് ചൈത് കഴിച്ചു. രണ്ട്‌ പൊറോടാ കഴിച്ചപ്പോ തന്നെമടുത്തു. 
ഒരെണ്ണം ഭാക്കിവെച്ചു. ( സത്യം പറയാലോ സാധാരണ സഫയെരിന്റെ രുചി ഇല്ലായിരുന്നു ) . അവളെ കാണാന്‍ തന്നെ ഞാന്‍ അവിടെ മുഴുവന്‍ നടന്നു.ബട് കണ്ടില്ല. കഴിച്ച ശേഷം 
ഞാന്‍ ബസ് സ്റ്റാന്‍ടില്‍ പോയി . തളികുളം ബസില്‍കയറിയിരുന്നു. ബസ്‌ സ്റ്റാന്‍റില്‍ ഒരുപാട് നേരം ഇരുന്നു.അവള്‍ അച്ഛന്റെ കൂടെ പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്നത്‌ ഞാന്‍ വീണ്ടും കണ്ടു. ബസ്‌ഓടാന്‍ തുടങ്ങി. സുന്ദരിയായ ആ സഹയാത്രികക്ക് ആശംസകള്‍ നേര്‍ന്ന് ഞാന്‍യാത്ര തുടര്‍ന്നു. പിന്നീട് ...


പിന്നീട് ഞാന്‍ അവളെ കണ്ടില്ല. പക്ഷേ കാണും.. സഞ്ചരിച്ചു കൊണ്ടിരിക്കുന്നജീവിതത്തില്‍ എവിടെയെങ്കിലും വെച്ച്‌, അന്ന് ഞാന്‍ നിന്‍റെ പേരു ചോദിക്കും ..പരിചയപ്പെടും. കണ്ണുകള്‍ തമ്മിലെ ബന്ദത്തിന് പുര്നതക്ക് .. നിന്നെ ഞാന്‍കാണും. കാണണം. 
ഇനി നീ എന്നെങ്കിലും ഈ ബ്ലോഗ് വായിക്കാനിതയായാല്‍ എനിക്ക് മൈല്‍അയക്കണം. അല്ലേല്‍ ഒര്‍കൂറ്ടില്‍ " arifmuthu" എന്ന് തിരഞ്ഞാല്‍ എന്‍റെപ്രൊഫൈല് കിട്ടും. അതിലോടെ എന്നെ കോണ്ടാക്റ്റ് ചെയ്യണം. പ്ലീസ്.

Wednesday, September 15, 2010

മഴ മാത്രം.....



ഇന്ന് എന്തൊരു വെയിലാണ്..
രാത്രി മുഴുവന്‍ തോരാതെ പെയ്ത മഴക്കൊടുവില്‍...വല്ലാത്ത നിശബ്ദതയെങ്ങും...ഇടക്കെപ്പോഴോ
 കടന്നു പോകുന്ന ഏതോ 
വാഹനങ്ങളുടെ ശബ്ദം മാത്രം ...
.എന്നും വരാറുള്ള പേരറിയാ  
പക്ഷികളും ,അണ്ണാന്‍ കുഞ്ഞുങ്ങളും
 ഇന്നെന്തേ കണ്ടില്ല...




ദൂരേക്ക്‌ നോക്കി ഈ ജനാലക്കിപ്പുറം നില്‍പ്പ് തുടങ്ങീട്ടു എത്രയോ  നേരമായി...ആരുടെ വരവാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് ? അറിയില്ല,എന്നാലും ആരെയോ ....അറിയാതെ ഉള്ളില്‍ നിറയുന്ന നൊമ്പരം...എന്നത്തേയും പോലെ കാരണമില്ലാതെ...


ഈ ഏകാന്തത അസഹ്യം....എന്തേ ഇങ്ങനെ ? ജീവിതം അടിച്ചു പൊളിക്കുന്ന സൌഹൃദങ്ങള്‍ക്കിടയില്‍
ഞാന്‍ മാത്രം...അവരുടെ ആഘോഷങ്ങളൊന്നും   എന്നെ സന്തോഷിപ്പിക്കുന്നില്ല...
"ഈ ചെറുപ്രായത്തില്‍ എന്തേ നീയിങ്ങനെ ? എന്തേ നിനക്കിത്ര സങ്കടം ?" മനസ് പലവട്ടം ചോതിച്ചു...ഉത്തരമില്ല ....


ഈ ഏകാന്തത എന്നെ കൂട്ടിക്കൊണ്ടു പോകുന്നത് എവിടെക്കാണ്‌ ? ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത ബാല്യത്തിലെ സങ്കടങ്ങളിലെക്കോ ,അതോ  ഒരു കുഞ്ഞു ജീവന്റെ  നിസഹായത നിറഞ്ഞ ഭാവിയിലെക്കോ ?
വേണ്ടാ ഒന്നും ഓര്‍ക്കണ്ട...


കഴിഞ്ഞ രാത്രിയിലെ  തോരാ മഴയത്തും ഈ ജനാലക്കുപിന്നില്‍ ഞാനുണ്ടായിരുന്നു...മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ പെയ്തു വീഴുന്ന ഇരുണ്ടു കനത്ത മഴ ...മഴയുടെ ആരവങ്ങല്‍ക്കിടയിലൂടെ എന്നിലേക്ക്‌ നടന്നടുക്കുന്ന നിന്റെ മുഖം ഞാന്‍ കാണുന്നുണ്ടായിരുന്നു...
ഒരുമിച്ചുണ്ടായിരുന്നവരെല്ലാം പലവഴിക്ക് പിരിഞ്ഞു പോയിരിക്കുന്നു...പലരെയും ഇനി ഒരിക്കലും കണ്ടെന്നും വരില്ല...ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത എന്റെ പ്രിയ കൂട്ടുകാരാ ,നിന്നെയും എനിക്ക് നഷ്ട്ടപ്പെടുമോ? നിന്റെ വശ്യമായ ചിരിയും ,ശാന്തമായ ആര്‍ദ്രഭാവങ്ങളും,സ്വപ്നം മയങ്ങുന്ന കണ്ണുകളും ,ഒരിക്കലും ഒരിക്കലും മനസില്‍നിന്നും മായില്ല...


അവസാനം എനിക്ക് എന്നും കൂട്ടായി ഈ മഴ മാത്രം...ഞാനുമെന്റെ മഴയും...

Monday, September 13, 2010

മരോട്ടിച്ചാലിലെക്ക് ഒരു യാത്ര

മരോട്ടിച്ചാലിലെക്ക് ഒരു യാത്ര

നിങ്ങള്‍ കരുതുന്നുണ്ടാകും മരോട്ടിച്ചാല്‍ ഇതു ഏതു സ്ഥലം ആണെന്ന് ഒരു പക്ഷെ തൃശൂര്‍ കാര്‍ക്ക് പോലും അറിയാത്ത ഒരു
സ്ഥലമയിരിക്കും മരോട്ടിച്ചാല്‍ തൃശൂര്‍ നിന്നും 25 k.m  മാത്രം ദൂരെ കിഴക്ക് സ്ഥിതിചെയ്യുന്ന ഒരു അതിമനോഹര വെള്ളചാട്ടം ഉള്ള സ്ഥലമാണ്‌
മരോട്ടിച്ചാല്‍ എല്ലാവരും മരോട്ടിച്ചാല്‍ പോകാരുണ്ടെങ്കിലും കാടിന്റെ അകത്തുള്ള സ്ഥലത്തേക്ക് കാട്ടിലൂടെ നടന്നു പോകരുണ്ടയിരിക്കില്ല
ഒരു ചെറിയ വഴിയാണ് കാട്ടിലുടെ ഉള്ളത് കഷ്ട്ടിച്ചു ഒരു ആള്‍ക്ക് മാത്രം നടന്നു പോകാന്‍ സാദിക്കു ധാരാളം പാമ്പുകളും വിഷ ജീവികളും
ഉള്ള സ്ഥലമാണ്‌ മരോട്ടിച്ചാല്‍ അത് വളരെ ശ്രദ്ധിച്ചു വേണം കാട് കയറാന്‍

  അങ്ങിനെ ഞങ്ങള്‍ യാത്ര തിരിച്ചു മരോട്ടിച്ചലിലേക്ക്‌ ഈ കഴിഞ്ഞ ചെറിയ പെരുന്നാളിനാണ് ഞങ്ങള്‍ പോകാന്‍ പ്ലാന്‍ ചെയ്തത് ഞങ്ങള്‍
13 പേര്‍ ആണ് ടൂര്‍നു ഉണ്ടായിരുന്നത്




ആസിഫ്‌,രിന്‍സ്‌,മുത്തു,ആരിഫ്‌,സാദം
ഞങ്ങള്‍ എല്ലാം ഇപ്രാവശ്യം പോയത് ബൈകിന്‍മേലാണ് കാലത്ത് 8 മണിക്ക് വരാന്‍ പറഞ്ഞെങ്കിലും ഞങ്ങള്‍ പുരപെട്ടത്‌ 10 മണി കഴിഞ്ഞു

ഞങ്ങള്‍ തൃപ്രയാര്‍ ചേര്‍പ്പ്‌ വഴി ആമ്പല്ലൂര്‍ കയറിയാണ് മരോട്ടിച്ചാല്‍ എത്തിയത് അവിടെ എത്താന്‍ നേരം വൈകി കാരണം മറ്റൊന്നും അല്ല
ഞങ്ങള്‍ ഹെല്‍മെറ്റ്‌ എടുത്തിരുന്നില്ല  പോലീസ് ചെകിംഗ് ഉണ്ടായിരുന്നു അതെല്ലാം മറികടന്നു അവിടെ എത്തിയപ്പോള്‍ 12 മണി ആയി പിന്നെ
ഞങ്ങള്‍ എല്ലാവരും പതുക്കെ ഡ്രസ്സ്‌ എല്ലാം മാറി കാട്ടില്ലൂടെ യാത്ര തിരിച്ചു

വളരെ സാഹസികത നിറഞ്ഞ യാത്ര ആയിരുന്നു അത് ആരുവിയില്ലഓടെ
നീന്തി കടന്നു ഞങ്ങള്‍ കാടില്ലോടെ ഏറെ നേരം നടന്നു ഞങ്ങള്‍ വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തി അവിടെ ഇരുന്നു ഞങ്ങള്‍ ആദ്യം ഫുഡ്‌ അടിച്ചു
പൊറോട്ടയും ബീഫ്‌ കാരിയം ഞങ്ങള്‍ കരുതിരുന്നു അത് കഴിഞ്ഞു ഞങ്ങള്‍ വെള്ളത്തില്‍


ഇറങ്ങി നീരാടി ആവിടെ അപ്പോള്‍ ഉള്കാട്ടില്‍ ആന
ഇറങ്ങി എന്നത് കൊണ്ട് ഞങ്ങള്‍ വളരെ ബയതോട് കൂടിയാണ് കാടിരങ്ങിയത് ഞങ്ങള്‍ താഴ്വാരത് എത്തിയപ്പോള്‍ 7 മണി കഴിഞ്ഞു അവിടെ
നിന്നും ഞങ്ങള്‍ വീടിലേക്ക് തിരിച്ചു ഇനിയം ഏറെ സ്ഥലങ്ങള്‍ കാണണം
എന്നാ പ്രത്യാശയില്‍


NB :    ഇതായിരിക്കാം ചിലപ്പോള്‍ എന്റെ അവസാനത്തെ ടൂര്‍ പ്രോഗ്രാം കാരണം അടുത്ത മാസം ജാന്‍ ദുബായ് പോകുകയാണ് ജോലി ആവശ്യാര്‍ത്ഥം നിങ്ങള്‍ എല്ലാവരും  പ്രാര്‍ത്ഥിക്കണം എനിക്ക് വേണ്ടി ജാന്‍ മുന്പ് പോയ സ്ഥലങ്ങള്‍ എല്ലാം തന്നെ ഈ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യും അത് നിങ്ങള്‍ തീര്‍ച്ചയും വായിക്കണം കമന്റ്‌ അയക്കും എന്നാ പ്രതീക്ഷയില്‍ സ്വന്തം ആരിഫ്....


Sunday, September 12, 2010

നെല്ലിയാമ്പതിയിലേക്കൊരു യാത്ര





നെല്ലിയാമ്പതിയിലേക്കൊരു യാത്ര

കഴിഞ്ഞ മാസം ഞങ്ങള്‍  നെല്ലിയാമ്പതിയിലേക്കൊരു യാത്ര പുറപ്പെട്ടു.  എവിടെയെങ്കിലും ഒരു യാത്ര വേണമെന്നാഗ്രഹിച്ചു. അങ്ങിനെ നെല്ലിയാമ്പതിയിലേക്കു പോകാമെന്ന് ഇത്തവണ പറഞ്ഞത് അനസ് ആണ് . പിന്നെ ഒന്നും തന്നെ ആലോചിച്ചില്ല പുറപെട്ടു ഞങ്ങള്‍
അനസ്, അസിഫ്. അന്‍സാര്‍ ,ആരിഫ്‌ ,വിഷ്ണു, വിജിത്ത് ഞങ്ങള്‍ 6 പേര്‍ ചേര്‍ന്നാണ് യാത്ര തിരിച്ചത് നെല്ലിയാമ്പതിക്ക്  6 മണിക്ക് പോകാന്‍ ഞങ്ങള്‍
പ്ലാന്‍ ചെയ്തെങ്കിലും ഇറങ്ങിയത്‌ 7 മണി തൃശൂര്‍ എത്തിയത് 8 മണി അവിടെ നിന്ന് മണ്ണുത്തി വഴി വടുക്കുംചേരി വഴി കട്ട്‌ ചെയ്തു നെന്മാറ അവിടെ എത്തിയപ്പോള്‍ ജാന്‍ ആലോചിച്ചു വേറെ ഒന്നും അല്ല ഞങ്ങള്‍ ഒരുപാട് തവണ വന്ന സ്ഥലമാണ്‌ നെന്മാറ കാരണം മറ്റൊന്നുമല്ല ഇവിടെയാണ് കേരളത്തിലെ ഏറ്റവും വലിയ വെടികെട്ടു നടക്കുന്ന സ്ഥലം അവിടെ  നിന്നും കുറച്ചു കട്ടന്‍ അടിച്ചു രാവിലെ 9 മണിക്കു യാത്ര തിരിച്ചു. നെന്മാറ ഫോറസ്റ്റ് ഓഫീസിലെ സുഹൃത്തിനെയും കൂട്ടി യാത്രയാരംഭിച്ചു. ഇത് ഞങ്ങളുടെ അന്‍സാറിന്റെ ഒരു ഫ്രണ്ട് ആണ് ഇവിടെത്തെ ഒരു    പ്രത്യകത എന്ന് പരുന്നത്  എന്ന് പറഞ്ഞു നെല്ലിയംബതിയെ കുറിച്ച് ജങ്ങള്‍ക്ക് ഫോറെസ്റ്റ് സുഹൃത്ത്‌ വിവരിച്ചു തന്നു ഈ സ്ഥലം കണ്ടു പിടിച്ചത് ബ്രിട്ടീഷ്‌ കാര്‍ ആണെത്ര ഇവിടെ ധാരാളം തേയില തോട്ടവും, കാപ്പി തോട്ടവും,ഉണ്ട് അതാണ് ഇവിടെത്തെ ഒരു കൃഷി പിന്നെ വളരെ പ്രത്യഗത എന്ന് പാറുന്ന ഒരു കൃഷിയം ഇവിടെ ഉണ്ട് അതാണ് ഗോവെര്‍മെന്റ്റ് നടത്തുന്ന ഓറഞ്ച് തോട്ടവും , പേരക്ക തോട്ടവും ആണ് ഉള്ളത് അതിനു പ്രത്യ്ഗ സീസണില്‍ ആണ് വിളവെടുപ്പ് നടക്കുന്നത് ആ ഫോറെസ്റ്റ് ഓഫീസര്‍ ഉള്ളത് കാരണം ജങ്ങള്‍ക്ക് ധാരാളം ഓറഞ്ച് ലഭിച്ചു
പിന്നീട ധാരാളം വ്യൂ പോയിന്റ്‌ കണ്ടു ഞങ്ങള്‍ മലമുകളിലേക്ക് കയറി കയറാനായി ഒരു ജീപ്പ്  ഉണ്ട്  അത് ഞങ്ങള്‍ വാടകകെടുത്തു കാര്‍ ഞങ്ങള്‍ ഒരു സ്ഥലത്ത് ഒതുക്കി പിന്നീടുള്ള യാത്ര ജീപിലയിരുന്നു ഇ യാത്ര വളരെ നല്ല അനുബവമാണ് നല്‍കിയത്  .
                                                              അവിടെ നിന്നുള്ള ചില ദൃശ്യങ്ങള്‍...




മാമ്പാറയില്‍ നിന്നുള്ള ദൃശ്യം... താഴെ നിന്നും മേഘങ്ങള്‍ ഉയര്‍ന്നു വരുന്ന വിസ്മയ കാഴ്ച...





ഈ 2 ചിത്രങ്ങള്‍ സീതാര്‍കുണ്ട്.... അവിടെ നിന്നും നോക്കിയാല്‍ പാലക്കാടു മുഴുവന്‍ കാണാം... നേരെ താഴെ നെന്മാറയും, കൊല്ലങ്കോടും......

ഇതു കേശവന്‍ പാറ....

ഇതു പോത്തുണ്ടി ഡാം......
മാമ്പാറയില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ജീപ്പിനു മുന്നില്‍ അപ്രതീക്ഷിതമായി ഒരു കടുവ... ക്യാമറയില്‍ കൈവെക്കും മുമ്പേ അവന്‍ എത്തേണ്ടിടത്തെത്തിയിരുന്നു!!!
തിരിച്ചു കുന്നിറങ്ങുമ്പോള്‍ ഓര്‍ക്കാനൊത്തിരി ഓര്‍മ്മകളുമായി.....
(മുന്‍ കൂര്‍ ജാമ്യം: സുഹൃത്തിന്റെ ക്യാമറയിലെടുത്ത ചിത്രങ്ങളാണ്. ഫോട്ടോഗ്രാഫിയെക്കുറിച്ചൊരു കുന്തവുമെനിക്കറിയില്ല




NB: നെല്ലിയാമ്പതി വളരെ നല്ല ഒരു സ്ഥലമാണ്‌ തൃശൂര്‍ നിന്നും വളരെ അടുത്താണ് നെല്ലിയാമ്പതി സ്ഥിതി ചെയ്യുന്നത് തീര്‍ച്ചയായും നിങ്ങള്‍ പോകും അഭിപ്രായം രേഗ പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു നിങ്ങള്‍ ആരും കമന്റ്‌ അടിക്കുന്നില്ല അത് ചെയ്യണം എന്നലെ എനിക്ക് കൂടുതല്‍ ബ്ലോഗ്‌ ചെയ്യാന്‍ ഒരു പ്രജോദനം ആകു 

Friday, September 10, 2010

Sunday, September 5, 2010

'ഭാര്യ ഗര്‍ഭിണിയായി' (എന്റെയല്ല)




ചര്‍ച്ച വിഷ്ണുവിനെക്കുറിച്ചാണ്‌. കൃത്യമായി പറഞ്ഞാല്‍ വിഷ്ണുന്റെ ഭാര്യയേക്കുറിച്ച്‌. നാട്ടിലെ പ്രമാണിയുടെ മകള്‍. അവരുടെ വാല്യക്കാരന്റെ മകള്‍ ഫാമിലി വിസയില്‍ ഗള്‍ഫില്‍. സഹിക്കുന്നതിനൊരതിരില്ലേ? നേരം വെളുത്താല്‍ പാതിരയാകും വരെ നാട്ടില്‍ നിന്ന് മിസ്‌ കോള്‍, "എന്നേം കൊണ്ടോ, എന്നേം കൊണ്ടോ".വിഷ്ണുവിന്‌ പൊറുതി മുട്ടി. അവന്റെ അവസ്ഥ അവനുപോലും അറിയില്ല! ടൈയ്യൊക്കെ കെട്ടി കാറിലിരിക്കുന്ന ചെത്ത്‌ ഫോട്ടോ നാട്ടില്‍ കിട്ടുമ്പോള്‍ നല്ല പത്രാസാണ്‌. 1200 റിയാല്‍ മാത്രമാണ്‌ ശമ്പളം. ഫുഡ്ഡടിക്ക്‌ തന്നെ 300 പോകും.


വാല്യക്കാരന്റെ മകള്‍ പലതവണ നാട്ടില്‍ വന്ന് തിരിച്ചുപോയി. ഒന്നുകില്‍ ഗള്‍ഫ്‌ അല്ലെങ്കില്‍ ഡൈവോഴ്സ്‌! 

വിഷ്ണു പ്രതിസന്ധിയില്‍.


ട്രാവല്‍സിലെ വിജിത്താണ്  ഉപദേശകന്‍, "വിസിറ്റിംഗ്‌ വിസയില്‍ ഇങ്ങു കൊണ്ട്‌ പോര്‌, പൂതി തീരുമ്പോള്‍ തനിയേ പൊയ്ക്കോളും"


"പതിനയ്യായിരം കൊടുത്താണ്‌ മോന്‌ എല്‍കേജിയില്‍ സീറ്റ്‌ വാങ്ങിയത്‌. വിസയ്ക്കുള്ള ചെലവ്‌, ടിക്കറ്റ്‌ കാശ്‌, വന്നാല്‍ താമസിക്കാന്‍ വീട്ടുവാടക, വീട്ട്‌ ചെലവ്‌..."


"നീയിതൊന്നും ഭാര്യയെ അറിയിച്ചിട്ടില്ലേ?"


വിഷ്ണു എല്ലാം ഭാര്യയെ അറിയിച്ചു. ഉടനേ മറുപടിയും വന്നു, "കുറച്ച്‌ സ്വര്‍ണ്ണം പണയം വയ്ക്കാം. ടിക്കറ്റ്‌ കാശൊക്കെ ഞാന്‍ എന്റെ വീട്ടീന്ന് സംഘടിപ്പിച്ചോളാം." എന്ത്‌ നല്ല ഭാര്യ! അവളിതൊരു പ്രസ്റ്റീജ്‌ ഇഷ്യൂവായി വീട്ടില്‍ അവതരിപ്പിച്ചു. വാല്യക്കാരന്റെ മോള്‍ക്കാകാമെങ്കില്‍...


"ന്നാലും ബാക്കി പ്രശ്നങ്ങള്‍..." വിഷ്ണു  തല പുകച്ചു.

എന്തിനേറെ പറയുന്നു, ഭാര്യയും കുട്ടിയും ഒരുദിനം ഗള്‍ഫിലെത്തി, ഈ 'മൊഫൈല്‍ മന്ത്രത്തിന്റെ' ഒരു ശക്തിയേ!

ആദ്യ മാസം കടന്നുപോയതറിഞ്ഞില്ല (ആ സ്വകാര്യതയിലേക്ക്‌ ഞാന്‍ കടക്കുന്നില്ല). പിന്നെപ്പിന്നെ യാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ അല്‍പം ബ്രൈറ്റ്‌ ലൈറ്റ്‌ കിട്ടിത്തുടങ്ങി.


രണ്ടാം മാസം രണ്ടാം തിയ്യതി, ശമ്പളം കിട്ടുന്ന ദിവസം. '

വിഷ്ണുനെ പേടിച്ചാരും വഴി നടപ്പീല' എന്നായി സ്ഥിതി. അഥവാ കണ്ടുമുട്ടിയാല്‍, "കാശൊക്കെ ഇന്നലെ തന്നെ ഡീഡി അയച്ചു" എന്ന് പറയാനും ചിലര്‍ പഠിച്ചു.


ഷെയറിംഗ്‌ അക്കൊമഡേഷന്‌ സൌകര്യം തന്ന സുഹൃത്തിന്റെ ഭാര്യ ഇത്ര വലിയ ഒരു പാരയാകുമെന്ന് 

വിഷ്ണു സ്വപ്നത്തില്‍ പോലും കരുതിയതല്ല, "മോനെ ഇന്ത്യന്‍ സ്കൂളില്‍ ചേര്‍ത്തരുതോ? തനിക്കൊരു പാര്‍ട്‌ ടൈം ജോലി എന്റെ ഓഫീസില്‍ സംഘടിപ്പിക്കാമെടോ."


പകല്‍ മുഴുവന്‍ വീട്ടിലിരുത്തി ബോറടിപ്പിച്ച്‌ വല്ലവിധേനയും നാട്ടിലേയ്ക്ക്‌ പാഴ്സല്‍ ചെയ്യാന്‍ പ്ലാനിട്ടിരുന്ന 

വിഷ്ണു ഒന്ന് ഞെട്ടി, "വിസ പുതുക്കാമെന്നേ, ട്രാന്‍സിറ്റ്‌ വേണമെങ്കില്‍ മസ്കറ്റിലെ അമ്മാവനെ ഒന്ന് കണ്ടേച്ച്‌ വരാമായിരുന്നു"


വിഷ്ണുന്‌ ഇരിക്കപ്പൊറുതിയില്ലാതായി, നേരെ ചെന്ന് വിജിത്ത്‌നെ കണ്ടു, അവനാണല്ലോ വേലിയില്‍ നിന്ന് ഇതെടുത്ത്‌ തന്നത്‌. കൂട്ടുകാരനെ ചതിക്കാന്‍ ഒരുക്കമല്ലാത്ത വിജിത്ത്‌ പരിഹാരം നിര്‍ദ്ദേശിച്ചു.


മൂന്നാം മാസം മൂന്നാം ദിവസം വിജിത്തിന്റെ മൊബൈല്‍ ചിലച്ചു. 

വിഷ്ണുവണ്‌, "സംഗതി ഏറ്റളിയാ, നാട്ടിലേക്ക്‌ അടുത്ത ഫ്ലൈറ്റിന്‌ രണ്ട്‌ ടിക്കറ്റെടുത്തോ. അവള്‍ ഗര്‍ഭിണിയായി!

എന്‍റെ പഴയ പോസ്റ്റ്‌കള്‍ കാണുന്നതിനു older post ലിങ്ക് ക്ലിക്ക് ചെയ്യുക ... ഹായ് കൂട്ടുകാരെ ബ്ലോഗില്‍ സന്ദര്‍ശിച്ചതിനു നന്ദി തളിക്കുളത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു ...

Share

Twitter Delicious Facebook Digg Stumbleupon Favorites More