Tuesday, September 21, 2010

പത്താം ക്ലാസ്സുകാരന്‍

കിനിഞ്ഞു കത്തുന്ന വിളക്കിന്റെ വെളിച്ചത്തില്‍ പുസ്തകത്തിനു മുന്‍പിലിരിക്കുന്ന കുപ്പിവിളക്കിനെത്തന്നെ ഏറെ നേരമായി നോക്കിയിരുക്കുകയായിരുന്നു.

തീനാളത്തിന്റെ മേലെ അറ്റത്തു നിന്നും പൊങ്ങുന്ന പുക മച്ചിലെവിടെയാവും മുട്ടുന്നത്‌?

കഴിഞ്ഞ തവണ തീര്‍ന്ന മഷിക്കുപ്പിയാണു ഇപ്പോള്‍ വിളക്കായി മുന്‍പിലിരിക്കുന്നത്‌.

അതിനു മുമ്പത്തെ "ചെല്‌പ്പാര്‍ക്കു" തീര്‍ന്നപ്പോള്‍ പ്രത്യേകം പറഞ്ഞു മേടിപ്പിച്ചതായിരുന്നു "ക്യാമല്‍ ഇങ്ക്‌". നല്ല ചന്തമുള്ളോരു കുപ്പി, കണ്ടപ്പോഴെ തീരുമാനിച്ചിരുന്നു, ഇവനെ വിളക്കുകുപ്പിയാക്കാണമെന്ന്‌.
ഒരു വിധത്തിലഴുതി മഷി തീര്‍ക്കുകയായിരുന്നു.

സൈക്കിളുകടക്കാരന്‍ തന്ന വാല്‍റ്റുകുറ്റിയാണു വിളക്കിന്റെ നാക്ക്‌. പഴയ കൈലിത്തുണിയുടെ ശിഷ്ടം, തിരിയും.

പുക കുറയ്ക്കാന്‍ പല പണികളും നോക്കി. മണ്ണെണ്ണയില്‍ ഉപ്പുതരികളിട്ടും, ഇത്തിരി വെളിച്ചെണ്ണയിട്ടും പുകയുടെ കട്ടി കുറയ്ക്കാം. പുകയെക്കാള്‍ ശല്യം വണ്ടന്മാരാണു. മഴ പൈയാനുള്ള ഭാവമുണ്ടെങ്കില്‍ ഈയലും.

ക്ലോക്കില്‍ ഒന്‍പതടിച്ചു.

ട്യൂബ്‌ ലൈറ്റുകള്‍ മിന്നിത്തെളിഞ്ഞു.

ഇന്നത്തെ പവര്‍ക്കട്ടു കഴിഞ്ഞു.

ചെറിയൊരു നൈരാശ്യത്തോടെയവന്‍ വിളക്കൂതി കെടുത്തിയിട്ടു ജിയോഗ്രഫി പുസ്തകത്തിന്റെ ആഴങ്ങളിലേക്ക്‌ ഊളിയിട്ടു.

0 comments:

എന്‍റെ പഴയ പോസ്റ്റ്‌കള്‍ കാണുന്നതിനു older post ലിങ്ക് ക്ലിക്ക് ചെയ്യുക ... ഹായ് കൂട്ടുകാരെ ബ്ലോഗില്‍ സന്ദര്‍ശിച്ചതിനു നന്ദി തളിക്കുളത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു ...

Share

Twitter Delicious Facebook Digg Stumbleupon Favorites More