Wednesday, December 8, 2010

പറയാന്‍ ബാക്കി വെച്ചത്

പറയാന്‍ ബാക്കി വെച്ചത്



( എന്നെ ഏറെ സ്നേഹികുകയും ഒടുവില്‍ എന്നെ വെറുത്തു കൊണ്ട് പടിയിരിങ്ങി പോയെ ഏന്റെ സുഹ്രത്തിന്റെ ഓര്‍മകള്‍ക് മുന്നില്‍ ഞാന്‍ ഇതു സമര്‍പികുന്നു)




ഞാന്‍ സ്വയം നിര്‍മിച്ച ഒരു തടവരയിലായിരുന്നു ഞാന്‍ കുട്ടി കാലത്ത് കഴിഞ്ഞിരുന്നത്.ആരോടും മിണ്ടാതെ..കൂട്ട് കാടാതെ...ഒന്നോ രണ്ടോ സുഹ്ര്ത്തുകള്‍ അത്രതന്നെ.ബാല്യ കാലത്ത് എനിക്ക് നേരിടേണ്ടി വന്ന വേദനകള്‍ക് ഞാന്‍ തന്നെ നല്‍കിയ ശിക്ഷ.
അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം...
അന്തര്മൂകനായി ഇരിക്കുന്ന നാള്‍..
അറിയാതെ ഏപ്പോഴോ ഏന്റെ ക്ലാസ്സില്‍ നാലാം ബെന്ജിലിരികുന്ന ഇളം നിറമുള്ള സാധാരണ തടിയുള്ള അവളിലേക് ഏന്റെ കണ്ണുകള്‍ ഉടകിയത്...ഏന്റെ മനസ്സില്‍ ആരുമറിയാതെ,അവള് പോലുമറിയാതെ ഞാന്‍ സൂക്ഷിച്ചു ആ പ്രണയം...അങ്ങനെ പറയാവോ..എന്തോ? കുറച്ചു നാളുകള്‍ കടന്നു പോയി.മനസ്സില്‍ സൂക്ഷിച്ച ഏന്റെ പ്രണയവുമായി...ഒരു ദിവസം എന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന അവളുടെ വീടിന്റെ അടുത്ത് താമസിക്കുന്ന ഞാന്‍ അപൂര്‍വമായി മാത്രം സംസാരിക്കുന്ന സുഹ്രത് മുഗേന ഞാന്‍ ആ ആ സത്യം അറിഞ്ഞു.ഞാന്‍ അവളെ അറിയാതെ സ്നേഹികുന്നത് പോലെ അവള്‍ എന്നെയും സ്നേഹികുന്നുന്ടെന്നു.ആ നിമിഷം സ്വര്‍ഗത്തില്‍ കടന്ന അനുഭൂതി ആയിരുന്നു.അതോടെ എന്‍റെ ആദ്യത്തെ പ്രണയം അവിടെ വിരിഞ്ഞു.ഞമ്മള്‍ തമ്മില്‍ അടുത്തു.അന്തര്‍ മൂകനായ എന്നെ അവള്‍ ഓരോ ദിനം കഴിയുന്തോറും മാറ്റിയെടുത്തു.എന്‍റെ ദുഘങ്ങളില്‍ താങ്ങും തണലുമായി അവള്‍.അവള്‍ തന്ന എന്‍റെ ജീവിതത്തിലെ ആദ്യത്തെ ലവ് ലെറ്റര്‍ വായിച്ചു ഭയത്തോടെ സ്കൂളിലെ മരത്തിന്റെ കീഴില്‍ നിന്ന് കീറി കളഞ്ഞതും,ഞാന്‍ ലാന്ഡ് ഫോണില്‍ വിളുച്ചു സ്ഥിരമായി സംസാരികാരുള്ളതും ആറാം ക്ലാസ്സില്‍ പഠികുബ്ബോഴായിരുന്നു.പ്രണയം എന്നത് ആ പ്രായത്തില്‍ ഉള്ള കുട്ടികളില്‍ അപൂര്‍വമായിരുന്നു.ഞങ്ങളുടെ പ്രണയ സ്കൂളില്‍ തൂണിനും തുരുമ്പിനും വര അറിഞ്ഞു.സുഹ്ര്ത്തുകള്‍ കളിയാകുംബോഴും,സ്കൂളിന്റെ ചുമരില്‍ ഞങ്ങളുടെ ആദ്യാക്ഷരം എഴുതി വികൃതി പിള്ളേര്‍ അപമാനിച്ച പ്പോഴും ഞാന്‍ പതറിയില്ല.കാരണം എന്നെ അപ്പോഴേക്കും അവള്‍ മാറ്റി എടുത്തിരുന്നു.ഒരു തന്റെടി ആകിയിരുന്നു.ഏല്ലാം നേരിടാന്‍ കഴിവുള്ള ഒരാള്‍.അപ്പോള്‍ അവലന്റെ ജീവനായിരുന്നു. അവള്കും ഞാനും.പ്രായം വെറും പതിനൊന്നു ആയിരുന്നു ആസമയത്.

ഒരുനാള്‍ അവള്‍ ക്ലാസില്‍ വന്നില്ല.എന്‍റെ സുഹ്ര്തും.പിറ്റേന്നും അവള്‍ വന്നില്ല.ഫോണും വിളിച്ചില്‍.പക്ഷെ സുഹ്രത് വന്നു.അവനോടെ കാരിയം തിരകിയപ്പോള്‍ അവന്‍ പറഞ്ഞു.അവളുടെ ഉമ്മയ്ക് ഗര്‍ഭാശയ പരമായ അസുഖം ഉണ്ടായിരുന്നു വെന്നും ഇന്നലെ ഉമ്മ മരിച്ചെന്നും...ഇനി അവള്‍ എന്ന് വരൂ മെന്നു പറയാന്‍ പറ്റില്ലെന്നും.ഉമ്മയുടെ മരണ വാര്‍ത്ത എന്നെ വല്ലാത്ത തളര്‍ത്തി.പാവം.ചെറു പ്രായത്തിലെ അവള്‍ക് ഉമ്മ നഷ്ടപെട്ടല്ലോ?

പിന്നെ,ദിനങ്ങള്‍.ആഴ്ചകള്‍ ഞാന്‍ കാത്തിരുന്നു.അവളോടെ തിരിച്ചു വരവിനായി..ഇല്ല അവളെ കാണുന്നില്ല.ഞാന്‍ വീണ്ടും പഴയ അന്തര്‍ മൂകതയിലെക് തിരിച്ചു പോയി കൊണ്ടിര്രുന്നു.ഉല്സാഹ കുറവ് എന്നില്‍ വീണ്ടും വന്നു തുടങ്ങി. പെട്ടന്ന് ഒരു ദിവസം എന്നില്‍ സന്തോഷത്തിന്റെ തിരി തെളിയിച്ചു അവള്‍ വീണ്ടും ക്ലാസ്സില്‍ വന്നു.ആ ദിനം ഏനിക് ഒരിക്കലും മറക്കാന്‍ പറ്റില്ല.വീണ്ടും പഴയ പോലെ സന്തോഷത്തിന്റെ നാളുകള്‍.പലതരം തമാശകളും കളികളുമായി പ്രണയം അങ്ങനെ മുന്നോട്ടു പോയി.

ദിനങ്ങള്‍ കഴിയുന്തോറും ഏനിക് കൂട്ടികാരികളും കൂട്ട് കാറും കൂടി വന്നു.മെല്ല മെല്ലെ ഞാന്‍ അവളില്‍ നിന്ന് അകലാന്‍ തുടങ്ങി.പിന്നെ ഞാന്‍ അവളെ അവഗണിക്കാന്‍ തുടങ്ങി.കാരണം പുതിയ കൂട്ടികാരിലെകും പ്രനയതിലെകും ഞാന്‍ അപ്പോള്‍ കടന്നു പോയിരുന്നു.പക്ഷെ, അവലന്നെ ഉപേക്ഷിക്കാന്‍ ഒരുക്കമായിരുന്നുള്ള. അവലന്റെ പിറകെ തന്നെ.അവളെ ഞാന്‍ കണ്ടില്ലെന്നു നടികുകയും അവഹെളികുകയും അവഗനികുകയും ചെയ്തു.അവളുടെ സ്നേഹമെല്ലാം ഞാന്‍ തട്ടി തെരുപിച്ചു.ഏന്റെ വഴികളിലൂടെ ഞാന്‍ സഞ്ചരിച്ചു . ഏന്നെ ഒരു മനുഷനാകിയ എനിക്ക് തണലായി മാറിയ അവളെ ഞാന്‍ പൂര്‍ണ മായും നിരാകരിച്ചു.ചതി അതായിരുന്നു ഞാന്‍ ചെയ്തത്.അഹങ്കാരം.

പിന്നെ പിന്നെ ഞങ്ങള്‍ തമ്മില്‍ മിണ്ടാതെ ആയി.വര്‍ഷങ്ങളോളം.ഞാന്‍ ഈ കാല അളവില്‍ പല പ്രശ്നത്തിലും പെട്ടപ്പോഴും അവലന്നെ അധ്രകഷമായി സഹായികുന്നെടെന്നു ഞാന്‍ മനസ്സിലാകി.അവളുടെ സ്നേഹം ഞാന്‍ തിരിച്ചറിഞ്ഞു.പക്ഷെ,അവളിലേക് തിരിച്ചു പോകാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. വഞ്ചകന്‍.

പത്താം ക്ലാസ്സിലെ സെന്റൊഫ്ഫിനു ഒരു ദിവസന്‍ മുന്‍പായിരുന്നു അവളുടെ വിവാഹ നിശ്ചയം.അത് ഞാന്‍ അറിഞ്ഞു.പക്ഷെ ദുക്കം തോന്നിയില്ല.ഞാന്‍ അവളെ മനസ്സില്‍നിന്നു അപ്പോഴേക്കും പൂരണമായും ഒഴി വാകിയിരുന്നു. അവസാന പരീക്ഷയും കഴിഞ്ഞു നടന്നു നീങ്ങുമ്പോള്‍ ഞാന്‍ ഒന്ന് പ്രതീക്ശുകുന്നുടായിരുന്നു.അവളല്ലേ
എന്നെ കല്ലിയാനതിനു വിളികുമെന്നു.പക്ഷെ ,എല്ലാ സുഹ്ര്തുകളെയും വിളിച്ചു.എന്നെ മാത്രം അവള്‍ ഒഴിവാകി.ഏന്നെ ഒന്ന് തിരിഞ്ഞു പോലും നോകാതെ അവള്‍ നടന്നു അകലുന്ന രംഗം ഏന്റെ മനസ്സില്‍ ഒരു പാടായ അവശേഷിക്കുന്നു.എന്തെ അവളെന്നെ കല്ലിയാനതിനി വിളികാത്തത്.എന്നെ അത്രത്തോളം അവള്‍ വെറുത്തു പോയിടുണ്ടാവും അല്ല? എന്നാലും എന്നെ മാതരം അവള്‍ക്..വേണ്ടായിരുന്നു..ഏന്റെ മനസ്സ് പിടിഞ്ഞി..അവളുടെ മനസ്സ് ഇതിനെകാല്‍ പിടിഞ്ഞത് അറിയാതെ....

കാലം ഒരു പാട് നീങ്ങി.
പിന്നെ ഞാന്‍ അവളെ ഒരു പ്രാവശ്യ മാത്രമേ കണ്ടുള്ളൂ.
പിന്നെയും കാലം നീങ്ങി.
പഠിത്തം പൂര്‍ത്തിയായി,ജോലി കാരനായി, വര്ഷം ഏഴു കഴിഞ്ഞു. പഴയാതല്ലേം മറന്നു കൊണ്ട് യുവതത്തിന്റെ ലഹരിയില്‍ ആറാടുന്ന സമയം...വീട്ടില്‍ ആരോ വന്നു ബെല്ലടിച്ചു.ഞാന്‍ വാതില്‍ തുറന്നു നോക്കി.എനിക്ക് അതിശയമായി .എന്‍റെ പഴയ കൂട്ടുകാരന്‍. എഴു വര്‍ഷത്തിനു ശേഷമാണ് ഞാന്‍ അവനെ കാനിന്നത്.അതായതു സ്കൂള്‍ കഴിഞ്ഞ ശേഷം ആദ്യമായിട്ട്. ഞങ്ങള്‍ കുറെ കാര്യം സംസാരിച്ചു.പടിതത്തെ പറ്റി ജോലിയെ പറ്റി ഒക്കെ..ഓടുവില്‍ അവന്‍ എന്നോദു ചോദിച്ചു.
"നിനക്ക് നിന്‍റെ ആ പഴയ കൂട്ട് കാരിയായി ഓര്മ ഉണ്ടോ?"
"ഉണ്ട്"
"അവള്‍ക് എപ്പോള്‍ ആര് വയസ്സുള്ള മകള്‍ ഉണ്ട്"
ഞാന്‍ ചിരിച്ചു.
"അവളും ഭര്‍ത്താവും രണ്ടു വശം മുന്പ് പിഞ്ഞിരുന്നു" അവന്‍ പറഞ്ഞു.
ഞാനൊന്നും മിണ്ടിയില്ല.
"അവളുടെ ഉമ്മുക് ഉണ്ടായിരുന്ന അതെ അസുഖം അവള്കും ഉണ്ടായിരുന്നു.....പക്ഷെ,.... ദൈവം ഉമ്മയ്ക് കൊടുത്ത അത്ര ആയുസ്സ് അവള്‍ക് കൊടുത്തില്ല....അവളെ ദൈവം തിരിച്ചു വിളിച്ചു..... മരണം സംഭവിച്ചത് ഇന്നലെ ആയിരുന്നു..അവള്‍ പോയി ഡാ...പോയി" അവന്റെ വാക്കുകള്‍ പൂര്‍ണമായും പുറത്തു വന്നില്ല.
എനിക്ക് ഒന്ന് മിണ്ടാന്‍ പറ്റിയില്ല..കരയാനും..ഒരു മരവിച്ച അവസ്ഥ ആയിരുന്നു..
അവന്‍ തുടര്‍ന്നു." വര്‍ഷങ്ങള്‍ക് ശേഷമാണ് ഞാന്‍ അവളെ കണ്ടത്...അവള്‍ ക്ഷീണിച്ചു എല്ലും തോല് മായിരുന്നു.എന്നെ കണ്ടപ്പോള്‍ അവള്‍ക് നിന്നെ ഓര്‍മ വന്നു..അവള്‍ പറഞ്ഞു.നീ അവനോട് പറയണം.ഞാന്‍ അവനോട് ഒരു പാട് തെറ്റ് ചെതിടുന്ടെന്നു.അവനെ അവഗണിച്ചിരുന്നു എന്ന്.അവനോട് സംസാരിച്ചില്ല എന്ന്. ഇതു അവന്റെ ശാപമായിരിക്കും..എന്‍റെ ജീവിതത്തിലെ സംഭവങ്ങള്‍ അവന്റെ ശാപമായിരിക്കും..സന്തോഷിക്കാന്‍ വിധിക്ക പെട്ടുട്ടില്ലതവള്‍..നീ അവനോട് പറയണം ഞാന്‍ മാപ് ചോധികുന്നു വന്നു...മരണത്തിനു മിന്പ് പൊരുതു തരണമെന്ന്..ശപികരുത് എന്ന്.ഞാന്‍ അവനെ കല്ലിയാനതിനു വിളികാത്തത് എന്ത് കൊണ്ടാണെന്ന് നിനകരിയുമേ? ഞാന്‍ നിന്നോട് പറയാം..നീ അവനോട് പറയണം..... അപ്പോഴേക്കും റൂമിലേക് ആരോ കടന്നു വന്നു...അവളെ നാളെ വാരാനും അപ്പോള്‍ പറയാമെന്നും പറഞ്ഞു...കരഞ്ഞു കൊണ്ടായിരുന്നു ഏതൊക്കെ പറഞ്ഞത്...പക്ഷെ,പിറ്റേ ദിവസന്‍മ പോകുമ്പോഴേക്കും പറയാന്‍ ബാകി വെച്ച് അവള്‍ പോയിരുന്നു...അല്ലാഹുവിന്റെ അടുകലലെക്..മരണ കിടകയില്‍നിന്നു പോലും നിന്നെ ഓര്‍ത്ത അവള്‍ നിന്നെ എത്ര മാത്രം സ്നേഹിചിരിക്കണം..."
എനിക്ക് ഒന്നും മിണ്ടാന്‍ പറ്റിയില്ല..
ചെയ്ത കുറ്റം ബോതം ഓര്‍ത്ത..
ചതി ഓര്‍ത്തു...
എന്‍റെ ക്രൂരത്തെ ഓര്‍ത്തു ..ഞാനാണോ ശപികേണ്ടത്..അവളല്ലേ...ഞാനാണോ വേരുകേണ്ടത് അവളല്ലേ..അവളാണോ തെറ്റ് കാറി ഞാനല്ലേ...ഇനി എനിക്ക് അവളെ ഒരിക്കലും കാന്‍ പറ്റിലല്ലോ?
കാലില്‍ വീണു വീണു മാപ് ചോദിക്കാന്‍...യാ അല്ല്..മരണ കിടക്കയില്‍ നിന്നും പോലും എന്നെ ഓര്‍ത്ത,എന്നെ മനുഷനാകി മാറ്റിയ...അവളുടെ ശാപം എന്നില്‍ നിന്ന് പോകാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്...?അവള്‍ എന്താണ് പറയാന്‍ ബാകി വെച്ചത്?വഞ്ചകന്‍ ഞാനാണ് തീര്‍ച്ച...അവളുടെ ഓര്‍മകള്‍ക് മുന്നില്‍ ഞാന്‍ എന്ന് നീറി കഴിയുന്നു..

4 comments:

ആഷിഫേ...എന്താ എതു മനുഷനെ കരയിപ്പിചു കളഞ്ഞല്ലോ നീ....ഇതു പോലെ ഒരു അനുബവം ഉള്ളതു കൊണ്ടാവാം (നായിക മരിചിട്ടില്ല കെട്ടോ) നന്നായി ഫീല്‍ ചെയ്തു...പക്ഷെ എന്തൊക്കയോ ഒരു ....വളരെ ചെറുപ്പത്തില്‍ തന്നെ കല്യാണം കഴിപ്പിക്കേണ്ടിയിരുന്നില്ല... പിന്നെ മലയാളം ടൈപ്പിങ് ഒന്നു നോക്കണം..

അതു മാത്ര മല്ല...ഞാന്‍ ഒരു ചെറിയ കവിത(???) എഴുതിയിരുന്നു അതിന്റെ പേര് “ബാക്കിയാവുന്നത്” എന്നായിരുന്നു...

കൊള്ളാം
നന്നായിരിക്കുന്നു
മലയാളം ഒന്ന് കൂടെ ശ്രദ്ധിക്കണം

ആശംസകളോടെ.....!

എന്‍റെ പഴയ പോസ്റ്റ്‌കള്‍ കാണുന്നതിനു older post ലിങ്ക് ക്ലിക്ക് ചെയ്യുക ... ഹായ് കൂട്ടുകാരെ ബ്ലോഗില്‍ സന്ദര്‍ശിച്ചതിനു നന്ദി തളിക്കുളത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു ...

Share

Twitter Delicious Facebook Digg Stumbleupon Favorites More